ന്യൂദല്‍ഹി: മോശം ഇംഗ്ലീഷിലെഴുതിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് എന്താണെന്ന് മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നടപടി.
വാടകതര്‍ക്കം സംബന്ധിച്ച് ഹിമാചല്‍പ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. വാടകക്കാരന് വാടക നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി നവംബര്‍ 1999ലാണ് കെട്ടിടയുടമ കോടതിയെ സമീപിച്ചത്. 2011 ഡിസംബറില്‍ സ്ഥലമുടമസ്ഥന് ഉടമസ്ഥാവകാശ വാറന്റ് ലഭിച്ചെങ്കിലും ഇത് ഭാഗികമായി നടപ്പിലാക്കാന്‍ മാത്രമാണ് കഴിഞ്ഞത്. ഉടമയുടെ സ്ഥലത്ത് ഒരു കട നടത്തിയിരുന്ന വാടകക്കാരനെ ഇവിടെ നിന്ന് നീക്കുകയും ചെയ്തു.
എന്നാല്‍ വാടകക്കാരന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സ്ഥലത്തുനിന്ന് ഇയാളെ ഒഴിവാക്കുന്നതിനായുള്ള ഉത്തരവ് ഇറക്കി. സ്ഥലയുടമക്ക് വാടക ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിസംബര്‍ 2016ലെ ഹൈക്കോടതി വിധി. ഈ വിധിയാണ് സുപ്രീം കോടതിയെ കുഴക്കിയത്.
കേസ് വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: