ന്യൂദല്‍ഹി: കേരളത്തിലുള്‍പ്പെടെ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍. ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതാണ് തീരുമാനമെന്ന് പെട്രോളിയം മന്ത്രാലയം കുറ്റപ്പെടുത്തി. കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്സാണ് ഞായറാഴ്ച അവധി നല്കാന് തീരുമാനിച്ചത്.
ഇറക്കുമതി കുറക്കുന്നതിന് ഒരു ദിവസം ഇന്ധനം ഉപയോഗിക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനയാണ് ഇതിന് കാരണമായി സംഘടന ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ ഇന്ധനം ലാഭിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോടാണ് ആഹ്വാനം ചെയ്തതെന്നും പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ ഡീലര്മാരോടല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. തമിഴ്നാട്, കേരളം, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന എന്നിവടങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്.
Hon PM in #MannKiBaat appealed to People of India not to use fuel once a week & not to dealers to close their pumps on Sundays @dpradhanbjp
— Ministry of Petroleum and Natural Gas #MoPNG (@PetroleumMin) April 19, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: