തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലേയും മരുന്നുകളുടെ ലഭ്യത നിരീക്ഷിക്കുന്നതിലേക്കായി ഓണ്‍ലൈന്‍ ഡിസിഎംഎസ് സോഫ്റ്റ്വെയര് സംവിധാനം നടപ്പിലാക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചു.
വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിച്ച ഈ സോഫ്റ്റ്വെയര് മുഖാന്തിരം ഓരോ ആശുപത്രിക്കും ഓരോ വര്‍ഷത്തേക്ക് ആവശ്യമുള്ള മരുന്നുകള്‍ എത്രയെന്ന് രേഖപ്പെടുത്താന്‍ സാധിക്കും. ആശുപത്രികള്‍ ആവശ്യപ്പെടുന്ന മരുന്നുകളുടെ വിവരങ്ങള്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെയും മേലധികാരികള്‍ പരിശോധിച്ച് അവയില്‍ വേണ്ട മാറ്റങ്ങളും നിര്‍ദ്ദേശങ്ങളും സോഫ്റ്റ്വെയര് മുഖാന്തിരം വരുത്തും.
തുടര്‍ന്ന് മരുന്നുകള്‍ സംഭരിക്കുന്നതിനായി കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തുവാന്‍ സാധിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: