ന്യൂദല്‍ഹി: കര്‍ശന ശാസനയ്ക്കൊടുവില്‍ കേരളാ പോലീസ് മേധാവിയും മറ്റു പോലീസ് ഉദ്യോഗസ്ഥരും ദേശീയ വനിതാ കമ്മീഷനു മുന്നില്‍ ഹാജരായി. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് നേരേ ഡിജിപി ഓഫീസില്‍ വെച്ചുണ്ടായ പോലീസ് അതിക്രമം, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം എന്നീ വിഷയങ്ങളിലാണ് കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വനിതാ കമ്മീഷന് അധ്യക്ഷ ലളിത കുമാരമംഗലത്തിന് മുന്നില്‍ ഹാജരായത്.
ഡിജിപി ലോക്നാഥ് ബെഹ്റയെക്കൂടാതെ എഡിജിപി ബി. സന്ധ്യ, തൃശൂര്‍ റേഞ്ച് ഐ.ജി അജിത്കുമാര്‍ എന്നിവരും ദല്‍ഹിയിലെ വനിതാ കമ്മീഷന് ആസ്ഥാനത്തെത്തി. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഡിജിപി ഹാജരാകാത്തതിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ ലളിതാ കുമാരമംഗലം ഡിജിപിക്ക് നോട്ടീസയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ പോലീസ് ഉദ്യോഗസ്ഥര്‍ ഹാജരായത്. പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് വനിതാ കമ്മീഷന് മൂന്നുമണിക്കൂറോളം നേരമെടുത്ത് വിശദീകരണം രേഖപ്പെടുത്തി.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലും ജിഷ്ണു കേസിലും എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഡിജിപി വനിതാ കമ്മീഷന് ഉറപ്പ് നല്കി. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന ഇടപെടലുകള്‍ നടത്തുമെന്നും പോലീസ് മേധാവി വനിതാ കമ്മീഷന് ഉറപ്പ് നല്കി.
ജിഷ്ണു കേസ് അന്വേഷണ ചുമതലയുള്ള എഡിജിപി ബി. സന്ധ്യയും തൃശൂര്‍ ഐജി അജിത്കുമാറും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വനിതാ കമ്മീഷനെ ധരിപ്പിച്ചിട്ടുണ്ട്. ഇതുവരെ സ്വീകരിച്ച നടപടികളും പോലീസ് ഉദ്യോഗസ്ഥര്‍ വനിതാ കമ്മീഷനെ അറിയിച്ചു.
ജിഷ്ണു പ്രണോയ്യുടെ അമ്മ മഹിജയ്ക്ക് നേരേ ഡിജിപി ഓഫീസിന് മുന്നില്‍ നടന്ന അതിക്രമത്തില്‍ ഡിജിപിയില്‍ നിന്നും നേരിട്ട് വിശദീകരണം ചോദിക്കാന്‍ കമ്മീഷന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ബെഹ്റയും മറ്റുദ്യോഗസ്ഥരും ദല്‍ഹിയിലെത്തിയത്.
നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിത കുമാരമംഗലം ഡിജിപിക്ക് നോട്ടീസയച്ചത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന കമ്മീഷന്റെ ആവശ്യം തള്ളിയ ഡിജിപിയുടെ നടപടിയില്‍ കടുത്ത അതൃപ്തി കമ്മീഷന് നേരത്തെ പ്രകടിപ്പിച്ചിരുന്നു.
യാണ് കമ്മീഷന് പ്രകടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വനിതകള്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ പോലീസ് നിഷ്ക്രിയമായി തുടരുകയാണെന്ന് കമ്മീഷന് അധ്യക്ഷ ലളിത കുമാരമംഗലം കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: