കാസര്‍കോട്: അഷ്ഗാനിസ്ഥാനിലെ ഐഎസ് തീവ്രവാദ കേന്ദ്രങ്ങളില്‍ നിന്ന് വീണ്ടും സന്ദേശങ്ങളെത്തി. കഴിഞ്ഞ ദിവസം നടന്ന അമേരിക്കന്‍ ആക്രമണത്തില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചുവെന്ന് പറയുന്നത് സത്യമല്ലെന്നാണ് ഐഎസില്‍ ചേര്‍ന്ന കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അഷ്ഫാഖ് മജീദ് പടന്നയിലെ പൊതുപ്രവര്‍ത്തകനായ ബിസിഎ റഹ്മാന് അയച്ച മെസഞ്ചര്‍ സന്ദേശത്തില്‍ പറയുന്നത്.
ഞങ്ങള്‍ ഒരിക്കലും മടങ്ങിവരില്ലെന്നും സ്വര്‍ഗ്ഗത്തില്‍ വെച്ച് കാണാമെന്ന് ഉപ്പാനോട് പറയാന്‍ അഷ്ഫാഖ് മജീദ് പറയുന്നുണ്ട്. കൂടെയുള്ള സ്ത്രീകള്‍ വളരെ സന്തോഷവതികളാണെന്നം സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഡമോക്രസിക്ക് ഐഎസുകാര്‍ പിന്തുണ നല്‍കുന്നില്ലെന്നും അല്‍ സുന്നത്ത് വല്‍ ജമ ആണ് ഞങ്ങള്‍ പിന്തുടരുന്ന പള്ളിയെന്നും അവര്‍ പറയുന്നു. അബൂബക്കര്‍ അല്‍ ബാഗ്ദാദിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
കേരളത്തിലെയും സൗദിയിലെയും സലഫി വ്യവസ്ഥകളെ ഒരിക്കലും ഐഎസ് തീവ്രവാദികള്‍ പിന്തുടരുകയില്ലെന്ന് മജീദ് വ്യക്തമാക്കുന്നു. ഇന്ത്യക്കാര്‍ മരിച്ചുവെന്നത് തെറ്റായ വാര്‍ത്തകളാണെന്ന് പറഞ്ഞു കൊണ്ട് ഏപ്രില്‍ 19 ന് വൈകുന്നേരം 6.57 നാണ് അവസാന സന്ദേശം ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: