ഇടുക്കി: പാപ്പാത്തിച്ചോലയില്‍ പൊളിച്ച കുരിശ് ദുഃഖവെള്ളിയാഴ്ച സ്ഥാപിച്ചതാണെന്ന വാദമുയര്‍ത്തി കൈയേറ്റക്കാരന് പരസ്യ പിന്തുണയുമായി ജില്ലയിലെ സിപിഎമ്മും കോണ്‍ഗ്രസും രംഗത്ത്. ജില്ലാ കളക്ടറും സബ് കളക്ടറും തെമ്മാടിത്തരമാണ് കാണിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന് തുറന്നടിച്ചു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സര്‍ക്കാരിനെ നാണംകെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു. പാപ്പാത്തിച്ചോലയില്‍ കൈയേറ്റമില്ലെന്നും ജയചന്ദ്രന് കൂട്ടിച്ചേര്‍ത്തു.
സിപിഎം നേതാക്കളുടെ കൈയേറ്റമാണ് ഒഴിപ്പിക്കേണ്ടതെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കിയതിലെ അമര്‍ഷം അദ്ദേഹം അറിയിച്ചു. ജില്ലയിലെ രണ്ട് പ്രമുഖ പാര്‍ട്ടികളുടെ നേതാക്കള്‍ കൈയേറ്റക്കാര്ക്കനുകൂലമായി രംഗത്തെത്തിയതോടെ റവന്യൂ വിഭാഗം വെട്ടിലായി. ഇനിയുള്ള ഒഴിപ്പിക്കല്‍ ഏറെ ദുഷ്ക്കരമാകുമെന്ന് റവന്യൂ സംഘം തന്നെ പറയുന്നു.
മാര്‍ച്ച് ആദ്യമാണ് പടുകൂറ്റന്‍ കുരിശ് സ്ഥാപിച്ച്ഭൂമി കൈയേറിയതെന്നാണ് സൂചന. ഇതാദ്യം പുറത്തു കൊണ്ടുവന്നത് ജന്മഭൂമിയാണ്. മാര്‍ച്ച് നാലിന് ഒന്നാം പേജിലാണ് കുരിശു നാട്ടി ഭൂമി കൈയേറിയ വാര്‍ത്ത ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: