കോട്ടയം: പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമിയിലെ കുരിശ് റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ച് മാറ്റിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി രംഗത്ത്.
സര്‍ക്കാരുമായി ആലോചിക്കാതെയാണ് നടപടി. കുരിശെന്തു പിഴച്ചു? മഹാകൈയേറ്റമെന്ന മട്ടിലാണ് ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കല്‍ നടത്തിയത്. കോട്ടയത്ത് സിഐടിയു സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
കുരിശില്‍ കൈവയ്ക്കുന്നതിന് മുമ്പ് സര്‍ക്കാരുമായി ഒരു ആലോചനയും ജില്ലാ ഭരണകൂടം നടത്തിയില്ല. ഇക്കാര്യം രാവിലെ തന്നെ ഉദ്യോഗസ്ഥരോട് ചോദിച്ചു. നിരോധനാജ്ഞ പിന്‍വലിക്കാനും ഉദ്യോഗസ്ഥരെ അവിടെ നിന്ന് ഉടന്‍ തന്നെ പിന്‍വലിക്കാനും നിര്‍ദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു.
കുരിശിനെ പ്രതീക്ഷയോടെയും വിശ്വാസത്തോടെയും നോക്കി കാണുന്ന വലിയ സമൂഹമുണ്ട്. അവര്‍ക്കിടയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം ചെയ്യുന്ന സര്‍ക്കാരെന്ന തോന്നല്‍ ഉണ്ടാക്കാനുള്ള നീക്കമാണിത്.
ക്രിസ്ത്യന്‍ സഭകളുമായി സര്‍ക്കാരിന് നല്ല ബന്ധമാണ്. അവരുമായി ആലോചിച്ച് ചെയ്യാമായിരുന്നു. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: