വാഷിങ്ടണ്‍: ഭാര്യയെ മര്‍ദ്ദിച്ച കുറ്റത്തിന് സിലിക്കണ്‍ വാലി സിഇഒയും ഇന്ത്യക്കാരനുമായ അഭിഷേക് ഗട്ടാനിയെ(38) ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ആപ്പിളില്‍ എഞ്ചിനീയറായ നേഹ രസ്തോഗിയെ(36) മര്‍ദ്ദിച്ച കുറ്റത്തിനാണ് അമേരിക്കന്‍ സുപ്രീംകോടതി ജയില്‍ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.
പത്തു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 2016ല്‍ ഇരുവരും വേര്‍പിരിഞ്ഞു. രണ്ടാം ഗ്രേഡ് ഗാര്‍ഹിക കുറ്റം ചുമത്തിയാണ് ഗട്ടാനിയെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. ഇയാള്‍ മര്‍ദ്ദിക്കുന്നതിന്റേയും ചീത്ത വിളിക്കുന്നതിന്റേയും തെളിവുകളും നേഹ ശേഖരിച്ച് കോടതിയില്‍ ഹാജരാക്കിയിരുന്നു.
2009ല്‍ വിവാഹിതരായ ഇവര്‍ക്ക് മൂന്ന് വയസുള്ള ഒരു മകളുണ്ട്. ഇതിനു മുമ്പ് ഗട്ടാനിയ നേഹയെ മര്‍ദ്ദിച്ചെന്ന കുറ്റത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പിന്നീടത് പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: