ഇടുക്കി: മൂന്നാറില്‍ രാജഗുരു എന്ന നഴ്സറി സ്കൂള്‍ അധ്യാപിക വെട്ടേറ്റ് മരിച്ച സംഭവത്തില്‍ അച്ഛനെയും മകനെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് കാണിച്ച് അന്വേഷണ സംഘം ദേവികുളം കോടതിയില്‍ അപേക്ഷ നല്കി.രണ്ട് മാസം മുന്‍പാണ് എസ്റ്റേറ്റിനുള്ളിലെ നഴ്സറി സ്കൂളില്‍ രാജഗുരുവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ് കേസിലെ പ്രതിയെന്ന് വ്യക്തമായിരുന്നു.
പ്രതിക്ക് പ്രായപൂര്‍ത്തിയാകുന്നത് വരെ കാത്ത് നില്ക്കാന് സാധിക്കാത്തതിനാലാണ് കൗമാരക്കാരനെയും ഇയാളുടെ അച്ഛനെയും നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട രാജഗുരുവിന്റെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങളും കൊലയാളി ഉപയോഗിച്ച കത്തിയും പോലീസിന് കണ്ടെത്തണം. ഇതിനായി പ്രതിയെന്ന് സംശയിക്കുന്നതായളെ എത്രയും വേഗം നുണപരിശോധനയ്ക്ക് വിധേയരാക്കേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. കോടതിയില്‍ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇത് സംബന്ധിച്ച നടപടികള്‍ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബ് വഴി നടത്താനാണ് പോലീസിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: