കട്ടപ്പന: പുരാവസ്തുക്കളുടെ അമൂല്യമായ ശേഖരം ഒരുക്കി കര്ഷകന്. കട്ടപ്പന തൂങ്കുഴി കണ്ടത്തില്‍ തോമസ് കുര്യനാണ് ഈ അപൂര്‍വ്വ ശേഖരങ്ങളുടെ ഉടമ. ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച തോമസിന് അതിപുരാതനമായ വസ്തുക്കളോട് കടുത്ത ഭ്രമമാണ്.
അഞ്ചുവര്‍ഷം മുന്‍പ് ആരംഭിച്ച ഈ ഭ്രമം വിശിഷ്ടവും അമൂല്യവുമായ പല പുരാവസ്തുക്കളുടേയും ഒരുവലിയ ശേഖരത്തിന് ഈ കര്‍ഷകനെ ഉടമയാക്കി. രണ്ടായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള നാണയങ്ങള്‍ മുതല്‍ ബ്രിട്ടീഷ് ഭരണകാലത്തിന്റെയും രാജഭരണകാലത്തിന്റെയും സ്മരണകള്‍ നിറയുന്ന വലിയ ശേഖരമാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്.
കല്ല് അച്ചില്‍ അച്ചടിച്ച ബൈബിളും, രാജഭരണകാലത്ത് രാജ്ഞിമാര്‍ ഉപയോഗിച്ചിരുന്ന 350 ല്‍ അധികം വര്‍ഷം പഴക്കമുള്ള വാളും 102 വര്‍ഷം പഴക്കമുള്ള വിക്ടോറിയ രാജ്യത്തിന്റെ ബൈനോകുലറും ഇദ്ദേഹം സ്വന്തമാക്കിയത് വലിയ വിലകൊടുത്താണ്.
ഓലയില്‍ എഴുതിയ രാമായണവും, മാന്ത്രിക ഗ്രന്ഥങ്ങളും, പട്ടയവുമെല്ലാം ഈ വലിയ ശേഖരത്തിലുണ്ട്. രാജാക്കന്മാരുടെ കാലത്തും ബ്രിട്ടീഷ് ഭരണകാലത്തും പുറത്തിറക്കിയ മുദ്രപത്രങ്ങളും നാല്‍പ്പതോളം രാജ്യങ്ങളുടെ നാണയങ്ങളും ആരെയും ആകര്‍ഷിക്കുതാണ്.
തന്റെ ശേഖരം സ്കൂള്‍ കുട്ടികള്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും കാണുന്നതിനും പഠിക്കുന്നതിനും ഒരു മ്യൂസിയം തന്നെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. അതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ വിനോദ സഞ്ചാരമേഖലയ്ക്ക് ഏറെ മുതല്‍ക്കൂട്ടാകുന്ന ഇദ്ദേഹത്തിന്റെ മ്യൂസിയത്തിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെയും യാതൊരു സഹായവും ലഭിച്ചിട്ടില്ല.
ശേഖരങ്ങള്‍ കണ്ട തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ടോമിയുടെ ഫോട്ടോ പതിച്ച സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. കട്ടപ്പനയില്‍ നിന്നും 7 കലോമീറ്റര്‍ സഞ്ചരിച്ചാല്‍ വള്ളക്കടവ് തൂങ്കുഴിയിലുള്ള കണ്ടത്തില്‍ ടോമിയുടെ മ്യൂസിയത്തില്‍ എത്താന്‍ കഴിയും. അപൂര്‍വ്വമായ പുരാവസ്തുശേഖരത്തിനുപുറമെ വിവിധയിനം ഫലവൃക്ഷങ്ങളും, മൃഗങ്ങളും ഇദ്ദേഹത്തിന്റെ പരിചരണത്തില്‍ ഇവിടെയുണ്ട്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് തോമസിന്റെ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: