തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിക്കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അടുത്ത മാസം 24 ന് രഹസ്യ റിപ്പോര്‍ട്ടായി ഫയല്‍ ചെയ്യുമെന്നു കോടതിയെ വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് രേഖകള്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പു മാധ്യമങ്ങളിലൂടേയും മറ്റും പുറത്തു വരുന്നത് എങ്ങനെയെന്ന് കേസ് പരിഗണിക്കവേ കോടതി ചോദിച്ചു. വിജലന്‍സ് റിപ്പോര്‍ട്ടുകള്‍ ചോരുന്നുണ്ടെന്നും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെങ്കില്‍ രഹസ്യമായി സീല്‍ ചെയ്തു തന്നെ ഹാജരാക്കണമെന്നും വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ കോടതിയെ അറിയിച്ചു. അതിനാല്‍ പാറ്റൂര്‍ ഭൂമിക്കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അടുത്ത മാസം 24 ന് രഹസ്യ റിപ്പോര്‍ട്ടായി ഫയല്‍ ചെയ്യുമെന്നു കോടതിയില്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ അറിയിച്ചു.
പാറ്റൂര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ സോമശേഖരന്‍ നായര്‍, മധു, ഫ്ളാറ്റുടമ എന്നിവരെ പ്രതിചേര്‍ത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്നലെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതു ഹാജരാക്കാന്‍ ചില സാങ്കേതിക തടസങ്ങള്‍ ഉണ്ട് എന്നു ചൂണ്ടിക്കാട്ടി ഇടക്കാല റിപ്പോര്‍ട്ടാണു ഹാജരാക്കിയത്. റവന്യു വകുപ്പില്‍ നിന്നും ജല അതോറിറ്റിയില്‍ നിന്നും ചില രേഖകള്‍ ലഭിക്കണമെന്നും കേസിലെ നാലും അഞ്ചും പ്രതികള്‍ ഹൈക്കോടതിയില്‍ വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടെന്നും കോടതിയെ വിജിലന്‍സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: