മുണ്ടക്കയം: ലോറിയില്‍ വില്പനക്കാര് എത്തിക്കുന്ന കുടിവെള്ളത്തെ യാണ് മലയോര മേഖലയിലെ ജനങ്ങള്‍ വരള്‍ച്ചയെ നേരിടുന്നത്. എല്ലാവര്‍ഷവും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമെങ്കിലും ഇത്തവണ വേനല്‍ കടുത്തത് ജലക്ഷാമത്തെ രൂക്ഷമാക്കി. ഇടമഴ മലയോര മേഖലയ്ക്ക് ആശ്വാസം നല്‍കിയെങ്കിലും ഇനി മഴകനിഞ്ഞില്ലെങ്കില് ക്ഷാമം വീണ്ടും രൂക്ഷമാകും. ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളും മറ്റ് ജലസ്ത്രോതസുകളും വറ്റിവരണ്ടതോടെ ടാങ്കര്‍ വെള്ളം വില്‍പ്പനക്കാരുടെ ചൂഷണവും ഏറുകയാണ്.
ഇത്തവണ മേഖലയില്‍ മാര്‍ച്ച് വരെ പെയ്തത് 33.16 സെ.മീ മഴയാണ്. മാര്‍ച്ചില്‍ തന്നെ 24.91 സെ.മീ മഴ കിട്ടിയിരുന്നു. ഫെബ്രുവരിയില്‍ 12.25 സെ.മീ ലഭിച്ചു. എന്നാല്‍ ഏപ്രില്‍ തുടങ്ങിയതോടെ മഴ കുറഞ്ഞു. ഈ മാസം ഇതേവരെ കിട്ടിയത് 3.54 സെ.മീ മഴയാണ്. കഴിഞ്ഞ വര്‍ഷം ഇത് 9.06 സെ.മീ ആയിരുന്നു. മഴ പെയ്യതെ വന്നതോടെ മേഖലയിലെ കിണറുകളിലും തോടുകളിലും ജലനിരപ്പ് താഴുകയാണ്.മുണ്ടക്കയം കോരുത്തോട് പഞ്ചായത്തുകളിലെ ചിലഭാഗങ്ങളിലാണ് കുടി വെള്ളക്ഷാമം ഏറ്റവും അധികം ഉണ്ടാവുക.
ഫെബ്രുവരി മുതല്‍ ഏപ്രില്‍ 17 വരെ 36.7 സെ.മീ മഴ ലഭിച്ചിരുന്നു. മഴവെള്ളം സംഭരിക്കാനുള്ള സംവിധാനങ്ങളുടെ അപര്യപ്തതയാണ് ജലനിരപ്പ് താഴാന്‍ കാരണമെന്ന് വിദഗ്ദര്‍ പറയുന്നു. നീര്‍ത്തടപദ്ധതികള്‍ ഫലപ്രദമായി നിര്‍മിക്കുന്നതു വഴിയും കൃഷി സ്ഥലങ്ങളില്‍ വേലികള്‍ക്ക് പകരം ഇടവരകള്‍ നിര്‍മ്മിക്കുന്നതും വഴി ഒരു പരിധിവരെ മഴവെള്ളം സംഭരിക്കാന്‍ കഴിയും.
പ്രധാന തോടുകളില്‍ തടയണകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇവ വേണ്ടത്ര ഫലപ്രദമല്ല.മഴപെയ്തുള്ള വെള്ളം മണ്ണില്‍ താഴാതെ ഒലിച്ചു പോകുകയാണ്.വീടുകള്‍ കേന്ദ്രീകരിച്ച് മഴവെള്ള സംഭരണികള്‍ നിര്‍മിക്കുന്നത് കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും നിര്‍ദ്ദേശം കടലാസില്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: