കടുത്തുരുത്തി: തണ്ണീര്‍ത്തടങ്ങള്‍ നികത്താനായി കുന്നുകളെ ഇല്ലാതാക്കി മാഫിയകള്‍ നടത്തിയ മണ്ണെടുപ്പ് തകൃതിയായതോടെ ജലസ്രോസ്സുകള് വറ്റിവരണ്ടു. ഇതോടെ വെന്തുരുകുന്ന വേനല്‍ച്ചൂടില്‍ ജലസ്രോതസ്സുകള്‍ വറ്റി വരണ്ടു. പ്രദേശത്ത് ചെറിയ തോതിലുള്ള മഴ ലഭിച്ചുവെങ്കിലും കുടിവെള്ള ക്ഷാമത്തിന് പരിഹാരമായില്ല.
കടുത്തുരുത്തി, മുളക്കുളം ഞീഴൂര്‍ മാഞ്ഞൂര്‍ കല്ലറ പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
കിണറുകളും തോടുകളും വറ്റി വരണ്ടതോടൊപ്പം ശുദ്ധജല വിതരണം ഇനിയും ആരംഭിക്കാത്തത് ജനങ്ങളെ വലച്ചിരിക്കുകയാണ്.
കുടിവെള്ളത്തിനായി സര്‍ക്കാര്‍ നല്കുന്ന ഫണ്ടുകളുടെ അപര്യാപ്തതയാണ് മിക്ക പഞ്ചായത്തുകളും ശുദ്ധജല വിതരണം ആരംഭിക്കാത്തത്. കൂടുതല്‍ വില നല്‍കിയാണ് നാട്ടുകാര്‍ വെള്ളം വാങ്ങുന്നത്. താഴ്ന്ന പ്രദേശങ്ങളായ കല്ലറ പഞ്ചായത്തിലെ മുണ്ടാറിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇവിടെ വീട്ടമ്മമാര്‍ വള്ളത്തില്‍ കിലോമീറ്ററുകള്‍ ദൂരെ ചെന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്.
പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളിലും കുടിവെള്ളമെത്തിക്കണമെങ്കില് പ്രതിദിനം 40,000 ലിറ്റര്‍ വെള്ളം ആവശ്യമായി വരും. സര്‍ക്കാര്‍ നല്കുന്ന നാമമാത്രമായ തുക കൊണ്ട് ഇത് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് അധികൃതര്‍ പറയുന്നത്. ശുദ്ധജല വിതരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന തുക പ്രതിദിനം 5000 രൂപയാണ്. ഇത് വര്‍ദ്ധിപ്പിച്ചെങ്കില്‍ മാത്രമേ കാര്യക്ഷമമായി കുടിവെള്ള വിതരണം നടത്താന്‍ കഴിയൂ.
വെള്ളൂര്‍ വെളിയന്നൂര്‍ കുടിവെള്ള പദ്ധതി ഈ മേഖലയില്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും പൈപ്പുകള്‍ പൊട്ടി പലയിടങ്ങളിലും കുടിവെള്ള വിതരണം താറുമാറായ കിടക്കുകയാണ്. എംവിഐപി കനാല്‍ തുറന്ന് വിട്ടത് ഇടക്ക് ആശ്വാസമായെങ്കിലും സാമൂഹ്യവിരുദ്ധര്‍ തടയണകള്‍ പൊളിച്ച് നീക്കുന്നതിനാല്‍ തോടുകളില്‍ ജലനിരപ്പ് താഴ്ന്ന് സമീപത്തെ കിണറുകളിലെ വെള്ളം വറ്റുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: