പേരൂര്‍ക്കട: തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കപ്പെടാത്തതാണ് നഗരസഭയുടെ കീഴിലുള്ള കുടപ്പനക്കുന്ന് സോണിന്റെ വലിയ ശാപം. ഈ സോണിനു കീഴില്‍ 40 ഓളം കുളങ്ങളുണ്ട്. ഇവയില്‍ ഭൂരിഭാഗവും മലിനജലംകൊണ്ടു മൂടിയിരിക്കുകയാണ്. നെടുമങ്ങാട് താലൂക്കില്‍ നിന്നു തുടങ്ങി കുടപ്പനക്കുന്ന്, മുട്ടട വഴി ഒഴുകുന്ന തണ്ണീര്ത്തോടിന്റെ വിസ്തൃതി ചുരുങ്ങിച്ചുരുങ്ങി ഇപ്പോള്‍ ഒരു ഓടയുടെ വലുപ്പത്തോളമാണ്. ബാക്കിയെല്ലാം കൈയേറ്റത്തില്‍ നശിച്ചു. ഉള്ളഭാഗം കാടുകയറി. കഷ്ടിച്ചുള്ള ഭാഗത്തുകൂടിയാണ് ജലം ഒഴുകുന്നത്. കുടപ്പനക്കുന്ന് കോര്പ്പറേഷന് സോണല്‍ ഓഫീസില്‍ ഒരു മഴവെള്ള സംഭരണി നിര്‍മിച്ചിട്ടുണ്ട്. അത് ഉപയോഗശൂന്യമായിട്ട് വര്‍ഷങ്ങളായി. കുടപ്പനക്കുന്ന് ജലസംഭരണകേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലാത്ത പ്രവര്‍ത്തനമാണ് ഈ കുഴപ്പങ്ങള്‍ക്ക് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: