റയല്‍: അര്‍ജന്റീനയുടെ ഇതിഹാസമായ ലയണല്‍ മെസി വീണ്ടും പ്രതിഭ തെളിയിച്ചു. മരണക്കയത്തിലേക്ക് ആഴ്ന്ന ്് പോയ സ്വന്തം ടീമിനെ മാന്ത്രികകാല് കൊണ്ട് മെസി ഉയര്‍ത്തിയെടുത്തു. ക്ലാസിക്കല്‍ പോരാട്ടം കണ്ട് എല്‍ ക്ലാസിക്കോ മത്സരത്തില്‍ മെസിയുടെ ബാഴ്സലോണ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചു. ബാഴ്സയുടെ രണ്ടുഗോള്‍ മെസിയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്.
ഈ വിജയത്തോടെ ബാഴ്സലോണ ലാലീഗില്‍ ഗോള്‍ ശരിശരിയില് റയല്‍ മാഡ്രിഡിനെ പന്തളളി പോയിന്റു നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. 33 മത്സരങ്ങളില്‍ അവര്‍ക്ക് 75 പോയിന്റുണ്ട്. റയലനും 75 പോയിന്റുണ്ട്. അവര്‍ക്ക് 32 മത്്സരങ്ങളിലാണ് 75 പോയിന്റ്.
അടിമുടി ആവേശം നിറഞ്ഞു നിന്ന മത്സരത്തിന്റെ 92-ാം മിനിറ്റിലാണ് ബാഴ്സയുടെ വിജയഗോള്‍ മെസിയുടെ ബൂട്ടില്‍ നിന്ന് പിറന്നത്. ബാഴ്സയ്ക്കുവേണ്ടി മെസി നേടുന്ന അഞ്ഞൂറാമത്തെ ഗോളിണിത്. ആദ്യ പകുതിയിലും മെസി റയലിന്റെ ഗോള്‍ വല കുലുക്കി. പരമ്പരാഗത വൈരികളായ റയല്‍ മാഡ്രിഡിനെതിരെ മൂന്ന് വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് മെസി ഗോള്‍ നേടുന്നത്.
ബാഴ്സലോണയക്കുവേണ്ടി റാക്കിടിക്ക് ഒരുഗോള്‍ നേടി. റയല്‍ മാഡ്രിഡിനുവേണ്ടി കസീമിറോയും റോഡ്രീഗ്സുമാണ് സ്കോര്‍ ചെയ്തത്.
ആവേശം നിറഞ്ഞുതുളിമ്പിയ മത്സരത്തില്‍ ഏറെ വിവാദങ്ങളും ഉണ്ടായി. രണ്ടാം മിനിറ്റില്‍ ക്രിസ്ത്യാനോ റെണാള്‍ഡോ പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. മാഡ്രിഡിന്റെ കസീമിറോ നേടി ആദ്യ ഗോള്‍ ഓഫ് സൈഡാണെന്ന് ബാഴ്സയുടെ വാദവും റഫറി തളളി. തുടക്കം മുതല്‍ ഇരുടീമുകളും പൊരുതക്കളിച്ചതോടെ ഒട്ടെറെ അവസരങ്ങളും പിറന്നു. റൊണാള്‍ഡോ രണ്ടു തവണ ബാഴസ ഗോളിയെ പരീക്ഷിച്ചു. ബാഴ്സയുടെ ലുയിസ് സൗരാസിന്റെ രണ്ടു തകര്‍പ്പന്‍ അടികള്‍ പുറത്തേയ്ക്ക് പോയി.
മത്സരത്തിന്റെ 28ാം മിനിറ്റില്‍ മാഡ്രിഡ് സ്കോറിംഗ് തുടങ്ങി. മാഴ്സലോയുടെ ക്രോസ് പിടിച്ച റാമോസ് അത് കസീമീറോയ്ക്ക് നല്കി. ലക്ഷ്യം പിഴ്ക്കാത്ത അടിയിലൂടെ കസീമീറോ പന്ത് ഗോള്‍ വരി കടത്തി 1-0. റാമോസ് ഓഫ് സൈഡാണെന്ന് ബാഴ്സ താരങ്ങള്‍ പരാതിപ്പെട്ടെങ്കിലും റഫറി അനുവദിച്ചില്ല. അഞ്ചുമിനിറ്റിനുളളില്‍ ബാഴ്സ മെസിയിലൂടെ സമനില കണ്ടെത്തി. റാകിടിക്കിന്റെ കാലില്‍ നിന്ന് പന്തുവാങ്ങി കുതിച്ച മെസി രണ്ടു പ്രതിരോധനിരക്കാരെ മറി കടന്ന് 12 വാര അകലെ നിന്ന് തൊടുത്തുവിട്ട് ഷോട്ട് മാഡ്രിഡ് ഗോളിയെ കിഴ്പ്പെടുത്തി. 1-1
ഇടവേളയ്ക്കുശേഷം ബാഴ്സയാണ് കളിച്ചത്.തുടക്കത്തി തന്നെ ഗോള്‍ നേടാന്‍ ലഭിച്ച അവസരം അല്‍കാസര്‍ തുലച്ചു. ദൂര്ബാലമായ ഷോട്ട് മാഡ്രിഡ് ഗോളി നവാസ് രക്ഷപ്പെടുത്തി. അതിനുശേഷം മാഡ്രിഡിന്റെ റൊണാള്‍ഡോയും അവസരം കളഞ്ഞുകുളിച്ചു. കളിയവസാനിക്കാന്‍ 17 മിനിറ്റുളളപ്പോള്‍ ബാഴ്സ റാകിടിക്കിന്റെ ഗോളില്‍ മുന്നിലെത്തി. ഏറെതാമസിയാതെ ജെയിംസ് റോഡ്രീഗ്സ് മാഡ്രിഡിനെ ബാഴ്സയക്കൊപ്പം എത്തിച്ചു. ഇഞ്ചുറി ടൈമില്‍ മെസി നിര്‍ണായക ഗോളിലൂടെ ബാഴ്സയെ വിജയത്തിലേക്ക് പടിച്ചുയര്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: