തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്നു തുടങ്ങി ജൂണ്‍ എട്ടിന് അവസാനിക്കും. 2017-18 വര്‍ഷത്തെ ബജറ്റു പൂര്‍ണമായി പാസാക്കുകയാണു 32 ദിവസത്തെ സമ്മേളനത്തിന്റെ ലക്ഷ്യം. സ്കൂളുകളില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെയുള്ള ബില്ലുകള്‍ സമ്മേളനകാലയളവില്‍ അവതരിപ്പിക്കുമെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒന്നാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന്റെ അറുപതാം വാര്‍ഷിക ദിനമായ 27ന് സെക്രേട്ടറിയറ്റിലെ പഴയ അസംബ്ലി ഹാളില്‍ സഭാ സമ്മേളനം ചേരും. മലയാളം ഓര്‍ഡിനന്‍സ് അന്നേദിവസം അവതരിപ്പിക്കും. ബജറ്റുമായി ബന്ധപ്പെട്ട സമ്പൂര്‍ണ നടപടിക്രമങ്ങളെല്ലാം അടുത്തവര്‍ഷം മുതല്‍ മാര്‍ച്ച് 31 നു മുമ്പു പൂര്‍ത്തിയാക്കും.
ഭരണപക്ഷത്തെ മുള്‍മുനയിലാക്കുന്ന നീക്കങ്ങളുമായാവും പ്രതിപക്ഷം സഭയിലെത്തുക. എ.കെ. ശശീന്ദ്രന്റെ രാജി, മഹിജ സംഭവം, മൂന്നാര്‍ കയ്യേറ്റം, എം.എം.മണിയുടെ വിവാദ പ്രസ്താവന, സെന്‍കുമാറിന് അനുകൂലമായ വിധി എന്നിവ സഭയെ പ്രക്ഷുബ്ധമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: