ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. രാവിലെ ആറ് മണിക്ക് ആരംഭിച്ച ബന്ദ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. കര്‍ഷക പ്രശ്നങ്ങള്‍, അയല്‍ സംസ്ഥാനങ്ങളുമായുള്ള ജലതര്‍ക്കങ്ങള്‍ തുടങ്ങി 19 ആവശ്യങ്ങളാണ് ഡിഎംകെ മുന്നോട്ട് വയ്ക്കുന്നത്.
വ്യാപാര സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും സിനിമ തിയറ്ററുകളും അടച്ചിടുമെന്ന് ബന്ധപ്പെട്ട സംഘടനകള്‍ അറിയിച്ചു. ട്രെയിന്‍ ഗതാഗതത്തെ ബാധിക്കാന്‍ സാധ്യതയില്ല. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നിവക്ക് പുറമെ സി.പി.ഐ, സി.പി.എം, വിടുതലൈ ചിറുതൈകള്‍ കക്ഷി, മനിതനേയ മക്കള്‍ കക്ഷി, എം.ജി.ആര് കഴകം, ദ്രാവിഡ കഴകം തുടങ്ങിയ പാര്‍ട്ടികളും ബന്ദിനെ പിന്തുണക്കുന്നുണ്ട്.
ശമ്പള പരിഷ്കരണം, കോണ്‍ട്രിബ്യൂട്ടറി പെന്ഷന് നിര്‍ത്തലാക്കി പഴയ പദ്ധതി നടപ്പാക്കുക തുടങ്ങി 21 ഇന ആവശ്യങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്നു മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഒഴികെ ആരോഗ്യ മേഖലയിലുള്ളവരും സമരത്തില്‍ പെങ്കടുക്കും. പണിമുടക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി രാജേന്ദ്ര ബാലാജി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: