തിരുവനന്തപുരം: ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നോടു വിരോധമുണ്ടെന്നും അതുകൊണ്ടാണ് പ്രസംഗത്തില്‍ താന്‍ പറഞ്ഞത് എഡിറ്റ് ചെയ്ത് തനിക്കെതിരെ ഉപയോഗിച്ചതെന്ന് ആരോപിച്ച് എം.എം. മണി. തൂക്കിക്കൊല്ലാന്‍ വിധിക്കുമ്പോള്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി പോലും ചോദിക്കുമെന്നും മണി നിയമസഭയില്‍ വിശദീകരിച്ചു.
വിവാദ പ്രസംഗത്തില്‍ സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും പൊമ്പിള ഒരുമൈ പ്രവര്‍ത്തകരെ ആക്ഷേപിച്ചിട്ടില്ലെന്നും മണി വ്യക്തമാക്കി.
പൊമ്പിള ഒരുമൈ പ്രവര്‍ത്തകരെല്ലാം മൂന്നാറില്‍ നടക്കുന്ന സമരത്തിനില്ല. നാലാള് സമരമാണിപ്പോള്‍ നടക്കുന്നത്. തന്നേയും പാര്‍ട്ടിയേയും താറടിക്കാനാണ് ശ്രമം. സ്ത്രീകളോട് എന്നും ആദരവോടെ മാത്രമെ പെരുമാറിയിട്ടുള്ളൂവെന്നും മണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: