മുംബൈ: മാലേഗാവ് സ്ഫോടനകേസുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി തടവില്‍ കഴിഞ്ഞ സാധ്വി പ്രജ്ഞ ഠാക്കൂറിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന പ്രജ്ഞയ്ക്ക് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചിരുന്നു. അഞ്ച് ലക്ഷം രൂപ ജാമ്യ തുകയായി കെട്ടിവയ്ക്കണം. കേസില്‍ പ്രജ്ഞയും മറ്റ് അഞ്ച് പേരും കുറ്റക്കാരല്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. ഈ കാര്യം കോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു.
കടുത്ത വകുപ്പുകളുള്ള മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണനിയമത്തിന്റെ(മക്കോക്ക) കീഴില്‍ ഇവരെ വിചാരണ ചെയ്യരുതെന്നും എഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
2008ലാണ് മഹാരാഷ്ട്രയിലെ മാലേഗാവില്‍ സ്ഫോടനം നടന്നത്. ഈ സ്ഫോടനത്തിന് ഉപയോഗിച്ചത് പ്രജ്ഞാ ഠാക്കൂറിന്റെ പേരിലുള്ള മോട്ടോര്‍ സൈക്കിളാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സാക്ഷിയുടെ പേരിലുള്ള മോട്ടോര്‍ സൈക്കിളാണ് പ്രതി ഉപയോഗിച്ചിരുന്നത്. ഇത് മാത്രമാണ് സാധ്വിക്കെതിരെ ഉണ്ടായിരുന്ന ഏക തെളിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: