കൊല്ലം: പഴമയുടെ ഓര്‍മ്മപ്പെടുത്തലുകളുമായി ഉമയനല്ലൂര്‍ സമൃദ്ധി സ്വാശ്രയ കര്‍ഷകസമിതി പത്താമുദയ ദിനത്തില്‍ പ്രദേശത്ത് 101 തെങ്ങിന്‍തൈകള്‍ നട്ടു പിടിപ്പിച്ചു. പലവിധ കാരണങ്ങളാല്‍ മലയാളി തെങ്ങ് എന്ന കാര്‍ഷികസംസ്കാരത്തില്‍ നിന്ന് അകന്നുപോകുകയും വരുംതലമുറകള്‍ക്ക് ഇത് അന്യമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരു ബോധവല്‍ക്കരണമെന്ന നിലയിലും കൂടുതല്‍ ഗ്രാമീണരെ പരമ്പരാഗതമായ നാളീകേര കൃഷിയിലേക്ക് മടക്കികൊണ്ടുവരുവാനുമുളള ശ്രമമെന്ന നിലയിലുമാണ് സമൃദ്ധി പരിപാടിക്ക് നേതൃത്വം നല്‍കിയത്. പന്നിമണ്‍ സമൃദ്ധി ആസ്ഥാനത്ത് തെങ്ങിന് തൈ നട്ട് കൊണ്ട് മയ്യനാട് കൃഷി ഓഫീസര്‍ ശ്രീവത്സ പി.ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. മയ്യനാട് ഗ്രാമപഞ്ചായത്തംഗം സിന്ധുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നാവായിക്കുളം കൃഷി ഓഫീസര്‍ ഷിബുകുമാര്‍, വടക്കെ മൈലക്കാട് ഗോപിനാഥന്‍പിള്ള, അരവിന്ദാക്ഷന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.സ്കൂള്വസ്തു കൈയ്യേറി വഴികെട്ടാന് ശ്രമംഅഞ്ചല്: അഞ്ചല്‍ ഈസ്റ്റ് ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന്റെ വസ്തുവിലൂടെ സ്വകാര്യവ്യക്തി പുരയിടത്തിലേക്ക് വഴി പണിതതായി പരാതി. കഴിഞ്ഞ ദിവസം സ്കൂള്‍ പിടിഎ സമിതിയാണ് അഞ്ചല്‍ പോലീസ് പരാതിനല്‍കിയത്.
സ്കൂള്‍ അധികൃതരും സ്വകാര്യവ്യക്തിയും തമ്മില്‍ നടന്ന ചര്‍ച്ച വാക്കേറ്റത്തിലാണ് കലാശിച്ചത്. അനധികൃതമായി പണിത വഴി പോലീസ് സാന്നിധ്യത്തില്‍ സ്കൂള്‍ അധികൃതര്‍ കെട്ടിയടച്ചു. എന്നാല്‍ കോടതി തനിക്ക് അനുവദിച്ച വഴി കാടുകയറി കിടന്നത് വൃത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും സ്കൂളിന്റെ വസ്തു കൈകയറിയിട്ടില്ലെന്നും അയല്‍വാസി പറഞ്ഞു. നിലവിലുളള വഴി അളന്നുവിട്ടശേഷമാണ് സ്കൂള്‍ അധികൃതര്‍ വില്ലേജാഫീസറുടെയും അഞ്ചല്‍ പോലീസിന്റെയും സാന്നിദ്ധ്യത്തില്‍ വഴി കെട്ടിയടച്ചത്. സ്വകാര്യവ്യക്തി സ്കൂളിന്റെ വസ്തു കൈയേറിയെന്ന് കാട്ടി ജില്ലാ പഞ്ചായത്തംഗം കെ.സി.ബിനുവും പോലീസില്‍ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: