റായ്പ്പൂര്‍; ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിട്ടത് സൈനികര്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത്. ഈ സമയത്താണ് വെടിയുണ്ടകളും കൈബോംബുകളും സൈനികര്‍ക്കു മേല്‍ പതിച്ചത്.
99 സൈനികരില്‍ 36 പേരാണ് ബര്ക്കാപാലില് റോഡ് നിര്‍മ്മാണത്തിന് കാവലിന് പോയിരുന്നത്. ഇവര്‍ ഭക്ഷണം കഴിക്കുമ്പോഴാണ് ആക്രമണം. നാട്ടുകാരുടെ സഹായത്തോടെ സൈനികര്‍ എവിടെയെന്ന് കണ്ടെത്തിയായിരുന്നു ആക്രമണം.
26 സൈനികരെ വെടിവച്ചുവീഴ്ത്തിയ ഭീകരര്‍ ഇവരില്‍ നിന്ന് 22 സ്മാര്‍ട്ട് ആയുധങ്ങളും 13 എകെ തോക്കുകളും 5 ഇന്‍സാസ് റൈഫിളുകളും 3420 വെടിയുണ്ടകളും 31 ഇന്‍സാസ് വെടിയണ്ടികളും 22 വെടിയേല്‍ക്കാത്ത ജാക്കറ്റുകളും രണ്ട് ബൈനോക്കുലറുകളും അഞ്ച് വയര്‍ലസ് സെറ്റുകളും മെറ്റല്‍ ഡിറ്റക്ടറുകളും കൈവശപ്പെടുത്തി.
ആഹാരം കഴിച്ചുകൊണ്ടിരുന്നവര്‍ ആയുധം എടുക്കാന്‍ ശ്രമിക്കവേ കാവല്‍ നിന്ന സൈനികരാണ് ഭീകരരെ നേരിട്ടത്. മാവോയിസ്റ്റ് ഭീകരര്‍ ഗ്രനേഡ് ലോഞ്ചറുകള്‍ ഉപയോഗിച്ചതായും സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: