ആലപ്പുഴ: ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ചക്ക മഹോത്സവവും കാര്‍ഷികമേളയും 29 മുതല്‍ മേയ് ഏഴു വരെ ആറന്മുള ശ്രീവിജയാനന്ദ വിദ്യാപീഠത്തില്‍ നടക്കും. ആരോഗ്യത്തിനു ചക്ക എന്ന സന്ദേശത്തോടെ ചക്കയുടെ പോഷകമൂല്യത്തെയും മൂല്യവര്‍ധിത ഉല്പന്നങ്ങളെയും കുറിച്ചു ശാസ്ത്ര സാങ്കേതിക രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള സെമിനാറുകളും പരിശീലന പരിപാടികളും ഇതോടൊപ്പം നടക്കുമെന്ന് സ്വാഗതസംഘം ചെയര്മാന് അജയ്കുമാര്‍ പുല്ലാട്, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഉണ്ണി കല്ലിശേരി, വൈസ് ചെയര്മാന് സിബി സാം തോട്ടത്തില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
29നു വൈകിട്ട് 3.30ന് ചക്കവരവ് ഘോഷയാത്ര നടക്കും. വൈകിട്ട് അഞ്ചിന് കേന്ദ്രമന്ത്രി സുദര്ശന് ഭഗത് ചക്കമഹോത്സവം ഉദ്ഘാടനം ചെയ്യും. 30ന് വൈകിട്ടു നാലിന് ചക്കയുടെ അറിവുകളുമായി നാട്ടുകൂട്ടം രാജു ഏബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും.
മെയ് ഒന്ന്, രണ്ട് തീയതികളില്‍ ഉച്ചയ്ക്കു രണ്ടിന് പരിശീലന കളരികള്‍ നടക്കും. ഒന്നിനു വൈകിട്ടു നാലിന് നാട്ടുകൂട്ടം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും.
മൂന്നിനു രാവിലെ 10.30ന് ആരോഗ്യസംരക്ഷണത്തിനു ചക്ക സന്ദേശ വിളംബര സമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. നാലിനു വൈകിട്ട് 4.30ന് കന്നുകാലി പ്രദര്‍ശനം ഉദ്ഘാടനവും ക്ഷീരകര്‍ഷകരെ ആദരിക്കലും മന്ത്രി കെ.രാജു നിര്‍വഹിക്കും.
അഞ്ചിനു രാവിലെ 10.30ന് ജലസ്വരാജ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. ആറിനു രാവിലെ 10.30ന് പരിസ്ഥിതിയും സുസ്ഥിരവികസനവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മുരളീധരന് തഴക്കര ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഉദ്ഘാടനം മെയ് ഏഴിനു രാവിലെ 10.30ന് കേന്ദ്രമന്ത്രി ബംഗാരു ദത്താത്രേയ നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: