ലണ്ടന്‍: ഒന്നാം ലോകമഹായുദ്ധത്തില്‍ സൈനികരെ പരിശീലിപ്പിക്കാനും താമസിപ്പിക്കാനും സൈനിക നീക്കത്തിനും ഉപയോഗിച്ച ടണലുകളും കിടങ്ങളുകളും കണ്ടെത്തി. തെക്ക് പടിഞ്ഞാറ് ഇംഗ്ലണ്ടിലെ വില്റ്റ്സ്ഷെയര് ലാര്ക്ഹില് പ്രദേശത്ത് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണിത്. സൈനികര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വീടുകള്‍ നിര്‍മിക്കാന്‍ പ്രവൃത്തി നടക്കുന്നതിനിടെയാണ് ഇവ ശ്രദ്ധയില്‍പ്പെട്ടത്.
ആസ്ട്രേലിയയില്നിന്നുള്ളവരെ പരിശീലിപ്പിക്കാനാണ് ഇവിടം ഉപയോഗിച്ചിരുന്നതെന്ന് വെസെക്സ് പുരാവസ്തു വിഭാഗത്തിലെ സി ക്ലെഗ്ഗെറ്റ് പറഞ്ഞു. 1915ലാണെന്ന് കരുതുന്നു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമാണ് പരിശീലനം നല്‍കിയിരുന്നത്.
ഭക്ഷണ പാത്രങ്ങള്‍, ടൂത്ത്ബ്രഷ്, കണ്ടന്‍സ്ഡ് മില്‍ക്ക്, മാംസ കുഴമ്പ്, കനേഡിയന്‍ പാല്‍ക്കട്ടി, ആസ്ട്രേലിയന്‍ മിഠായി, മെഴുകുതിരി, അടുപ്പുകള്‍, ബക്കറ്റ് തുടങ്ങിയവ കണ്ടെത്തി. 200 മൈനുകളും ലഭിച്ചു. ഇവയില്‍ പകുതിയും ഉപയോഗിക്കാന്‍ കഴിയുന്നതായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. ആയുധ പരിശീലനത്തിനും ഇവിടം ഉപയോഗിച്ചുവെന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധകാലത്തിനു ശേഷവും ഇവിടം ഉപയോഗിച്ചിരുന്നതായാണ് കരുതുന്നത്. അതിനു ശേഷവും പലര്‍ക്കും ഈ പ്രദേശത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. 1950ലെ ബൈക്കും, 1930ലെ ചുവപ്പ് സ്പോര്‍ട്സ് കാറും ലഭിച്ചത് ഇതിനുള്ള സൂചനയാണെന്നും ക്ലെഗ്ഗെറ്റ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: