തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ആര്‍എസ്എസിനെ അധിക്ഷേപിക്കാന്‍ നിയമസഭാ വേദി ഉപയോഗപ്പെടുത്തിയത് ഭീരുത്വമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍.
സര്‍ക്കാരിന്റെ സൗജന്യത്തിലോ ഔദാര്യത്തിലോ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല ആര്‍എസ്എസ്. നിരോധനങ്ങളെയും പ്രതിബന്ധങ്ങളെയും നിയമപരമായി നേരിട്ടുകൊണ്ടാണ് സംഘം പ്രവര്‍ത്തിക്കുന്നത്. നിയമവിധേയമായ മാര്‍ഗം ഒരിക്കലും കൈവിട്ടിട്ടില്ല. എന്നിട്ടും പ്രവര്‍ത്തനം നിയന്ത്രിക്കും, നിരോധിക്കും എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ ആര്‍എസ്എസ് അവജ്ഞയോടെ തള്ളുന്നു.
പരിശീലന ശിബിരങ്ങള്‍ വൈജ്ഞാനികവും ശാരീരികവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനാണ്. ദേശസ്നേഹം ഊട്ടി വളര്‍ത്തുകയെന്നതാണ് ഊന്നല്‍. നിയമസഭയില്‍ ആരോപിച്ചതുപോലെ ആളെ കൊല്ലാനുള്ള പരിശീലനവും പ്രേരണയും പ്രോത്സാഹനവും ആര്‍എസ്എസ് നല്‍കുന്നുവെന്ന പരാമര്ശംതനി വിവരക്കേടാണ്.
ഗാന്ധിവധത്തിന്റെ പേരില്‍ ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം മുഖ്യമന്ത്രിയും ചില അംഗങ്ങളും നടത്തിയത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ഈ കാര്യത്തില്‍ അനേ്വഷണ കമ്മീഷനും കോടതികളും സംഘത്തെ വലിച്ചിഴക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായം സത്യപ്രതിജ്ഞാ ലംഘനമാണ്. നിയമസഭയുടെ പ്രതേ്യക പരിരക്ഷയുടെ മറവില്‍ ഏത് തോന്ന്യാസവും വിളിച്ചുപറയരുത്, ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: