ആലപ്പുഴ: കെ.ജി. മാരാര്‍ രാഷ്ട്രീയ ഭേദമന്യെ എല്ലാവരും ആദരിച്ച വ്യക്തിത്വമാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.പി. ശ്രീശന്. ഒരു രാഷ്ട്രീയ നേതാവിനുണ്ടാകേണ്ട എല്ലാ ഗുണങ്ങളുമുള്ളഅപൂര്വ്വ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും ശ്രീശന് പറഞ്ഞു. മാരാര്‍ജി അനുസ്മരണ ദിനത്തില്‍ ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാരാര്‍ജിക്ക് മുമ്പോ പിമ്പോ ഇതുപോലെ ഒരാള്‍ ഉണ്ടായിട്ടില്ലെന്ന് തിരിച്ചറിയുമ്പോഴാണ് അദ്ദേഹത്തിന്റെ വലിപ്പം തിരിച്ചറിയുന്നത്. ബിജെപിക്ക് കേരളത്തിലെ പൊതു സമൂഹത്തില്‍ തീരെ സ്വാധീനമില്ലാതിരുന്ന ആദ്യ കാലഘട്ടത്തിലും മാരാര്‍ജിയുടെ അഭിപ്രായത്തിന് മാദ്ധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു. ത്യാഗപൂര്‍ണവും മൂല്യസമ്പന്നവുമായ സ്വന്തം ജീവിതത്തിലൂടെ എല്ലാവരുടെയും ബഹുമാനം നേടിയെടുത്ത നേതാവായിരുന്നു മാരാര്ജിയെന്നും ശ്രീശന് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷനായി. മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ്, സി.എ. പുരുഷോത്തമന്, പാലമുറ്റത്ത് വിജയകുമാര്‍, കൊട്ടാരം ഉണ്ണികൃഷ്ണന്, ഡി. പ്രദീപ്, ടി. സജീവ്്ലാല്‍, എല്‍.പി. ജയചന്ദ്രന്, എം.വി. ഗോപകുമാര്‍, കെ.ജി. കര്‍ത്ത, ശ്യാമള കൃഷ്ണകുമാര്‍, ഗീതാ രാംദാസ് എന്നിവര്‍ സംസാരിച്ചു.
അരൂര്‍: ബിജെപി അരൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ മാരാര്‍ജി അനുസ്മരണ സമ്മേളനം ബിജെപി ദക്ഷിണ മേഖല അദ്ധ്യക്ഷന്‍ വെള്ളിയാളകുളം പരമേശ്വരന് മുഖ്യപ്രഭാഷണം നടത്തി.
അരൂര്‍ മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ അദ്ധ്യക്ഷനായി. ബി. ബാലനന്ദ്, സി. മധുസൂദനന്, സി.എ. പുരുഷോത്തമന്, അമ്പിളി ബാബു, കെ.കെ. സജീവന്, എസ്. ദിലീപ്, കെ.എന്‍. ഓമന, അജിതാ ബാബു, ഷാബുരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: