‘അയി! തേ സകലൈര്‍വ്വിശ്ചിതേ
വിമതിശ്ചേ,ദ്വദനം വിദര്യതാം’
ഇതി മാതൃവിഭസ്തിതോ മുഖം
വികസത്പദ്മനിഭം വ്യദാരയഃ . ്യു്യു 5 ്യു്യു
വത്സ ! എല്ലാവരും പറയുമ്പോഴും നിനക്ക് സമ്മതിപ്പാന്‍ വിഷമമുണ്ടെങ്കില്‍ വായ് തുറന്നുകാട്ടൂ! എന്ന് അമ്മയാല്‍ കടുത്തു പറയപ്പെട്ട അങ്ങ് വിടര്‍ന്നുവരുന്ന വളരെ നേരത്തേക്ക് വാസ്തവമല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.
അപി മൃല്ലവദര്‍ശനോത്സുകാം
ജനനീം താം ബഹു തര്‍പ്പയന്നിവ
പൃഥിവീം നിഖിലാം ന കേവലം
ഭുവനാന്യപ്യഖിലാന്യദീദൃശഃ ്യു്യു 6 ്യു്യു
ലേശം മണ്ണെങ്കിലും കാണപ്പെടണം എന്ന താല്പര്യത്തോടുകൂടിയ ആ മാതാവിനെ വേണ്ടുവോളം തൃപ്തിപ്പെടുത്തവനോ എന്നു തോന്നുമാറ് നിന്തിരുവടി കേവലമായ ഈ ഭൂമി മുഴുവന്‍ മാത്രമല്ല സകല ലോകങ്ങളേയും കാണിച്ചുകൊടുത്തു.
കുഹചിദ്വനമംബുധിഃ ക്വചിത്
ക്വചിദദ്രം കുഹചിദ്രസാതലം
മനുജാ ദനുജാഃ ക്വചിത് സുരാഃ;
ദദൃശേ കിം ന തദാ ത്വദാനനേ ്യു്യു 7 ്യു
്യു
ആ സമയം അങ്ങയുടെ വായിന്നുള്ളില്‍ എന്തുതന്നെ കാണപ്പെട്ടില്ല! ഒരിടത്ത് വന്‍കാട്! വേറൊടിത്ത് മഹാസമുദ്രം; മറ്റൊരിടത്ത് ആകാശം; വേറൊരിടത്ത് പാതാളം; മനുഷ്യന്മാര് ; അസുരന്മാര് ഒരു ദിക്കില്‍ ദേവകള്‍; (എന്നിങ്ങനെ പ്രപഞ്ചത്തേയും അതിലെ സകല ചരാചരങ്ങളേയും അവള് ദര്‍ശിച്ചു).
കലശാംബുധിശായിനം പുനഃ
പരവൈകുണ്ഠപദാധിവാസിനം
സ്വപുരശ്ച നിജാര്‍ഭകാത്മകം
കതിധാ ത്വാം ന ദദര്‍ശ സാ മുഖേ ്യു8 ്യു്യു
ആ മാതാവ് അങ്ങയുടെ തിരുമുഖത്തില്‍ നിന്തിരുവടിയെ പാല്ക്കടലില് പള്ളികൊള്ളുന്നവനായിട്ടും പിന്നെ അത്യുല്‍കൃഷ്ടമായ വൈകുണ്ഠലോകത്തില്‍ അധിവസിക്കുന്നവനായിട്ടും തന്റെ പുരോഭാഗത്ത് സ്വന്തം പുത്രന്റെ രൂപത്തിലും ഇങ്ങനെ ഏതെല്ലാം പ്രകാരത്തില്‍ ദര്‍ശിച്ചില്ല.
വികസദ് ഭുവനേ മുഖോദരേ
നനു ഭൂയോപി തഥാവിധാനനഃ
അനയാ സ്ഫുടമീക്ഷിതോ ഭവാന്
അനവസ്ഥാം ജഗതാം ബതാതനോത് ്യു്യു9 ്യു്യു
പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഭുവനത്രയങ്ങളോടും വദനാന്തഭാഗത്ത് വീണ്ടും അതുപോലെയുള്ള തിരുമുഖത്തോടുകൂടിയവനായിട്ടുതന്നെ ഇവളാല്‍ സ്പഷ്ടമായി കാണപ്പെട്ട നിന്തിരുവടി ലോകത്തിന്റെ അവസാനമില്ലായ്മയെ വിശദമാക്കിചെയ്തു.
ധൃതതത്ത്വധിയം തദാ ക്ഷണം
ജനനീം താം പ്രണയേന മോഹയന്‍
‘സ്തനമംബ! ദിശേത്യുപാസജന്‍
ഭഗവന്നദുഭുതബാല ! പാഹി മാം. ്യു10 ്യു്യു
അല്ലയോ അദ്ഭുതബാലസ്വരുപ! സൃഷ്ടിസ്ഥിതിസംഹാരകര്‍ത്താവെ! അപ്പോള്‍ അല്പസമത്തേക്ക് പരമാര്‍ത്ഥത്വബോധത്തോടുകൂടിയ ആ മാതാവിനെ പുത്രവാത്സലത്താല്‍ മോഹിപ്പിച്ചിട്ട് ‘അമ്മേ! അമ്മിഞ്ഞതരു എന്നു കൊഞ്ചി പറഞ്ഞുകൊണ്ടു മടിയില്‍ കയറിക്കൂടിയ നിന്തിരുവടി എന്നെ രക്ഷിച്ചരുളിയാലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: