കോട്ടയം: വനിതാ തൊഴിലാളികളെ പൊതുവേദിയില്‍ പരസ്യമായി അപമാനിച്ച മന്ത്രി എം.എം മണി തൊഴിലാളികള്‍ക്കു മുന്നിലെത്തി മാപ്പു പറയണമെന്നു കേരള വനിതാ കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
മാപ്പു പറയാന്‍ മണി തയ്യാറാകുന്നില്ലെങ്കില്‍, അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. വിഷം വമിക്കുന്ന നാവുമായി, ആരെയും എന്തും പറയാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന എം.എം മണിയ്ക്കു കൂച്ചുവിലങ്ങിടാന്‍ ഇടതു മുന്നണിയും സിപിഎമ്മും സംസ്ഥാന സര്‍ക്കാരും തയ്യാറാകണം. പൊതുവേദിയില്‍ അസഭ്യം പറയാന്‍ പോലും മടിയില്ലാത്ത ഇത്തരക്കാരെ പൊതുപ്രവര്‍ത്തന രംഗത്തു നിന്നു മാറ്റി നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഷീലാ സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ ഡോ.ലിസി ജോസ്, ശാന്തമ്മ വര്‍ഗീസ്, മേരി സെബാസ്റ്റിയന്, നിര്‍മ്മല ജിമ്മി, ലീനാ സണ്ണി, സുനിതാ തങ്കച്ചന്, ഡി.ശ്രീദേവി, ബെറ്റി റോയി, മിനി സാവിയോ, ബെറ്റി ഷാജു, പെണ്ണമ്മ തോമസ്, ഹര്ഷമേരി, ബീനാ റസാഖ് എന്നിവര്‍ പ്രസംഗിച്ചു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: