മുണ്ടക്കയം: കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് അടുത്തമാസം തുറന്നേക്കും. നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. പുത്തന്‍ചന്തയിലുള്ള പഞ്ചായത്ത് വക സ്ഥലത്താണ് 69 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മാണം നടക്കുന്നത്.
കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയും ഹൈറേഞ്ചിന്റെ കവാടവുമായ ടൗണില്‍ നിലവില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലാണ് കാലങ്ങളായി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ ബസ്റ്റാന്‍ഡിന്റെ കിഴക്കേ അറ്റത്താണ് കെഎസ്ആര്‍ടിസി ബസുകള്‍ നിലവില്‍ പാര്‍ക്കുചെയ്യുന്നത്.
സ്ഥലപരിമിതി മൂലം ബസുകള്‍ പാര്‍ക്ക് ചെയ്യുവാന്‍ സ്ഥലമില്ലാതെ സ്റ്റാന്‍ഡിനുള്ളില്‍ ഗതാഗതകുരുക്കും നിത്യ സംഭവമാണ്. സ്റ്റേഷന് മാസ്റ്ററുടെ ആഫീസ് ഒരു പെട്ടികടക്കു തുല്യമായിരുന്നു.പിന്നീട് കംഫര്ട്ടസ്റ്റേഷന് പുതിയ കെട്ടിടത്തിലേക്കു മാറ്റിയപ്പോള്‍ ഇത് സ്റ്റേഷന് മാസ്റ്ററുടെ ആഫീസാക്കി മാറ്റി പ്രവര്ത്തിച്ചുവരികയാണ.്ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിക്ക് സ്വന്തമായി ബസ് സ്റ്റാന്‍ഡ് എന്ന ആവശ്യം ഉയര്‍ന്നത്.
ഭാവിയില്‍ ഡിപ്പോ ആയി ഉയര്‍ത്തുവാനും സാഹചര്യമുള്ളതിനാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് നിര്‍മാണം. ബസ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമായാല്‍ കുമളി ഭാഗത്തുനിന്നും എത്തുന്ന ബസ്സുകള്‍ 34-ാം മൈല്‍ മുളംങ്കയം പാലംകടന്ന് എരുമേലി റൂട്ടിലൂടെ എത്തി ബസ് സ്റ്റാന്‍ഡില്‍ എത്തുവാന്‍ സാധിക്കും.
മണിമലയാറിന്റെ കരയിലൂടെ പൈങ്ങനയില്‍ എത്തിച്ചേരുന്ന രീതിയില്‍ വിഭാവനം ചെയ്തിരിക്കുന്ന ബൈപ്പാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കോട്ടയം ഭാഗത്തു നിന്നും വരുന്ന ബസുകള്‍ക്ക് ടൗണില്‍ കയറാതെ പുത്തന്‍ചന്തയില്‍ എത്തുവാന്‍ സാധിക്കും.
ഇത് ടൗണിലെ ഗതാഗതകുരുക്കിനെ ഒരു പരിധിവരെ കുറയ്ക്കുാവാന് സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: