തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മന്ത്രി എം.എം. മണിക്കെതിരെ രൂക്ഷ വിമര്‍ശനം. നടപടി വേണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
മണിയുടെ തുടര്‍ച്ചയായ പ്രയോഗങ്ങള്‍ സര്‍ക്കാരിനെ ബാധിക്കുന്നുവെന്നും യോഗം വിലയിരുത്തി. ശൈലി മാറ്റാമെന്ന് മണി യോഗത്തില്‍ പറഞ്ഞു. ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയില്‍ എന്തു നടപടി വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
ഉദ്യോഗസ്ഥര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പരാമര്‍ശങ്ങള്‍ അതിരുവിടുന്നതാണെന്ന് അഭിപ്രായമുയര്‍ന്നു. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിക്കെതിരെ രംഗത്തെത്തി. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തുവെന്നും കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിശദീകരിക്കുമെന്നുമാണ് സെക്രട്ടേറിയറ്റ് യോഗ ശേഷം മണി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: