ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ വ്യക്തമാക്കി. അതിനുള്ള ശക്തി തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും പവറിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കുവാന്‍ നീക്കം നടത്തിയിരുന്നു.
ബിജെപിക്കെതിരെയുള്ള പൊതുസ്ഥാനാര്‍ത്ഥി എന്ന നിലയിലായിരുന്നു ഇത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി പവാര്‍ നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള മതിയായ ശക്തി ബിജെപിക്കുണ്ടെന്നും സോളാപൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പവാര്‍ പറഞ്ഞു.
തന്റെ പാര്‍ട്ടിക്ക് ഇതിനാവശ്യമായ ശക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 14 എംപിമാര്‍ മാത്രമാണ് തങ്ങളുടെ പാര്‍ട്ടിക്കുള്ളത്. നരേന്ദ്ര മോദിക്ക് ഇപ്പോഴും വോട്ടര്‍മാരില്‍ സ്വാധീനമുണ്ടെന്നും ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഇതിന്റെ നിദര്‍ശനമാണ്. മോദിക്കെതിരെ ശക്തമായ പ്രതിരോധനിര തീര്‍ക്കുന്നതില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: