ഇടുക്കി: അന്താരാഷ്ട്ര ശബ്ദ മലിനീകരണ ബോധവത്ക്കരണ ദിനമായ ഇന്ന് ഹോണ്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
ദിനാചരണം നടത്തുമ്പോഴും എയര്ഹോള് മുഴക്കി പായുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ കുറവില്ല. പല വാഹനങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ എത്തിക്കുന്ന അവസരത്തില്‍ എയര്‍ ഹോണ്‍ ഘടിപ്പിക്കാറില്ല. രജിസ്ട്രേഷന് നടത്തിയതിന് ശേഷംമാണ് നിയമ ലംഘനം നടത്തുന്നത്. ഇത് പിന്തുടര്ന്ന് പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നുമില്ല. അനാവശ്യമായതും കാതുകള്‍ക്ക് അരോചകമായതുമായ ശബ്ദസൃഷ്ടിയാണ് ശബ്ദമലിനീകരണം.
കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന എയര്‍ഹോണുകള്‍ ഇരുചക്ര വാഹനങ്ങളില്‍ പോലും ഉപയോഗിക്കുന്നുണ്ട്. എയര്‍ഹോണ്‍ നിരോധിച്ച് 2003-ല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ ഉത്തരവ് നിലനില്‍ക്കെയാണ് ഇത്. 2005-ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ എയര്‍ഹോണുകള്‍ പരിസ്ഥിതിയ്ക്ക് പ്രശ്നം സൃഷ്ടിക്കുന്നതിനാല്‍ കര്‍ശനമായി തടയുന്നതിന് നിര്‍ദ്ദേശിച്ചിരുന്നു. 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലെ ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടമനുസരിച്ചാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നിര്‍ദ്ദേശിക്കുന്ന ഇനം ഹോണ്‍ ഘടിപ്പിക്കാനാണ് മോട്ടര്‍ വാഹന വകുപ്പ് നിഷ്കര്‍ഷിച്ചിരിക്കുന്നത്.
മുച്ചക്രവാഹനങ്ങള്‍, കാറുകള്‍ എന്നിവയ്ക്ക് 82 ഡെസിബെല്‍, ലഘുവാണിജ്യ വാഹനങ്ങള്‍ക്ക് 85 ഡെസിബെല്‍, 4 മുതല്‍ 12 ടണ്‍ വരെ ഭാരമുള്ള വാഹനങ്ങള്‍ക്ക് 89 ഡെസിബെല്‍ ശബ്ദവും അതിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 91 ഡെസിബെല്‍ ശബ്ദവുമുള്ള ഹോണുകള്‍ ആകാം. എ
ന്നാല് ഇന്ന് ഇവയൊന്നും പാലിക്കപ്പെടുന്നില്ല.
വിമാനം, തീവണ്ടി മുതലയാവയില്‍ നിന്നുമുള്ള ശബ്ദം, യന്ത്രസാമഗ്രികള്‍, ഉച്ചഭാഷണികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന ശബ്ദം തുടങ്ങി, ശബ്ദമലിനീകരണത്തിന്റെ സ്രോതസുകള്‍ നിരവധിയാണ്. നാഡീഞ്ഞരമ്പുകള്‍, ഹൃദയം തുടങ്ങിയ മനുഷ്യാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുന്നതിനും മാനസിക പിരിമുറുക്കത്തിനും കേള്‍വിശേഷി നഷ്ടപ്പെടലിനും ശബ്ദമലിനീകരണം വഴിവയ്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: