കട്ടപ്പന: യുവാവിനെ മര്‍ദിച്ച് റോഡില്‍ ഇറക്കിവിട്ടശേഷം ഓട്ടോറിക്ഷയുമായി കടന്ന അഞ്ചുപേര്‍ പിടിയില്‍. കാല്‍വരിമൗണ്ട് അല്‍ഫോണ്‍സാ നഗര്‍ കടുതോട്ടില്‍ നോബിള്‍(29), തങ്കമണി കാറ്റാടിക്കവല വരിക്കല്‍ ബിനു(26), ഇരട്ട സഹോദരന് സിനു(26), കാറ്റാടിക്കവല തമ്പുപുറം ഡോണി(23), തങ്കമണി കാര്മല്സിറ്റി വാവോലിക്കല്‍ അമല്‍നാഥ്(22) എന്നിവരാണ് പിടിയിലായത്.
ഈ വാഹനം രണ്ടുതവണ കൈമാറ്റം ചെയ്തെങ്കിലും വായ്പാ കുടിശികയുള്ളതിനാല്‍ നോബിന്റെ പേരിലാണ് ഓട്ടോറിക്ഷ. നോബിളില്‍ നിന്ന് മുണ്ടിയെരുമ സ്വദേശി പ്രഭാത് വാങ്ങിയ വാഹനം ഇയാള്‍ പാറത്തോട് കല്ലാര്‍ എടപ്ലാമുക്ക് താന്നിമൂട്ടില്‍ ശ്രീജിത്തിനും മറിച്ചുവിറ്റിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ അധികൃതര്‍ വാഹനത്തിന്റെ രജിസ്ട്രേഡ് ഓണറായ നോബിളിനെ സമീപിച്ചു.
ഇതോടെ സുഹൃത്തുക്കള്‍ക്കൊപ്പം നോബിള്‍ കാറില്‍ നെടുങ്കണ്ടം സ്റ്റാന്‍ഡിലെത്തി. അവിടെ കിടന്ന് സര്‍വീസ് നടത്തുന്ന ശ്രീജിത്തിനെ തങ്കമണിക്ക് ഓട്ടംവിളിച്ചശേഷം മൂന്നുപേര്‍ വാഹനത്തില്‍ കയറി. മറ്റുള്ളവര്‍ കാറില്‍ പിന്തുടര്ന്നു. യാത്രയ്ക്കിടെ തര്‍ക്കമുണ്ടാകുകയും ശ്രീജിത്തിനെ മര്‍ദിച്ച് റോഡില്‍ ഇറക്കിവിട്ടശേഷം ഓട്ടോറിക്ഷയുമായി സംഘം കടന്നുകളയുകയായിരുന്നു.
തങ്കമണിയിലെ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീജിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കട്ടപ്പന സി ഐ വിഎസ് അനില്‍കുമാറും തങ്കമണി എസ്ഐ എം വി പൗലോസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെയും ഓട്ടോറിക്ഷയും കാറും കോടതിയില്‍ ഹാജരാക്കി. പ്രതികളെ റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: