തൊടുപുഴ: വിദേശത്ത് ജോലി തട്ടിപ്പിനിരയായ യുവതിയെ രക്ഷപ്പെടുത്തി. തൊടുപുഴയ്ക്കു സമീപമുള്ള യുവതി കാഞ്ഞാര്‍ സ്വദേശി ഏജന്റു വഴിയാണ് കഴിഞ്ഞ ജനുവരിയില്‍ റിയാദിലെത്തിയത്. എന്നാല്‍ അവിടെ അറബിയുടെ വീട്ടില്‍ അടിമപ്പണിയാണ് ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഏജന്റിനെ വിളിച്ചപ്പോള്‍ കുറേനാള്‍ അവിടെ ജോലി ചെയ്താല്‍ ശരിയാകുമെന്ന മറുപടിയാണ് ലഭിച്ചത്. വീട്ടുതടങ്കലിലായ അവസ്ഥയില്‍ യുവതിയുടെ ബന്ധുക്കള്‍ വഴി നാട്ടിലെയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകായിരുന്നു.
ഓവര്‍സീസ് കോണ്‍ഗ്രസ്സ് ഗ്ലോബല്‍ സെക്രട്ടറി റിയാദിലുള്ള അഷറഫ് മൂവാറ്റുപുഴയുമായി ബന്ധപ്പെട്ടാണ് രക്ഷപ്പെടാനുള്ള സൗകര്യം ഒരുക്കിയത്. താമസ സ്ഥലം കണ്ടെത്തി യുവതിയെ വീട്ടില്‍ നിന്നും രക്ഷിച്ച് ഇന്ത്യന്‍ എംബസിയില്‍ എത്തിക്കുകയായിരുന്നു. 13 ദിവസത്തോളം എംബസിയില്‍ താമസിച്ച യുവതിയെ ഇന്നലെ വിമാനമാര്‍ഗ്ഗം നെടുമ്പാശ്ശേരിയിലേയ്ക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഏജന്റ് യുവതിയെ 18000 റിയാലിന് വില്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം സൗദി ജുബൈല്‍ പെട്രൊ കമ്പനിയിലുണ്ടായ അഗ്നിബാധയില്‍ മരണപ്പെട്ട തൊടുപുഴ മലങ്കര സ്വദേശി ബെന്നിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രയത്നിച്ചതും ഓവര്‍സീസ് കോണ്‍ഗ്രസ്സ് ഗ്ലോബല്‍ സെക്രട്ടറി അഷറഫ് മൂവാറ്റുപുഴയും ചാര്‍ലി ആന്റെണിയും സംഘവുമായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: