റായ്പൂര്‍: ”എന്റെ മകന് കൊന്നൊടുക്കിയത് അഞ്ചു മാവോയിസ്റ്റ് ഭീകരരെയാണ്. അവന്റെ പ്രവൃത്തിയില്‍ എനിക്ക് അഭിമാനമുണ്ട്,” ഫരീദയുടെ വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പടര്‍ന്നുകയറുന്നു. ഒപ്പം അവരുടെ ചിത്രങ്ങളും.
ഛത്തീസ്ഗഡിലെ സുക്മയില്‍ സിആര്‍പിഎഫ് ജവാന്മാര്ക്കു നേരെയുണ്ടായ മാവോയിസ്റ്റ് ഭീകരാക്രമണത്തില്‍ പരിക്കേറ്റ കോണ്‍സ്റ്റബിള്‍ ഷേര്‍ മുഹമ്മദിന്റെ അമ്മയാണ് ഫരീദ. മകന്റെ പ്രവൃത്തിയില്‍ തനിക്കൊപ്പം ഗ്രാമവും അഭിമാനിക്കുന്നതായും ഫരീദ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹര്‍ സ്വദേശിയായ ഷേറിന്റെ ഇടുപ്പിനും മുട്ടിനുമാണ് പരിക്കേറ്റത്. ഇദ്ദേഹം ആശുപത്രിയിലാണ്. സുക്മയില്‍ കാവലിനായി നിയോഗിച്ചിരുന്ന സംഘത്തിലെ അംഗമാണ് മുഹമ്മദ്. മൂന്നുറു പേരടങ്ങുന്ന ഭീകരര്‍ എകെ 47, ഇന്‍സാസ് തോക്കുകള്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. 150 സൈനികരാണ് ഉണ്ടായിരുന്നത്.
പ്രദേശവാസിയെ അയച്ച് സൈനികരുടെ സ്ഥലം കൃത്യമായി മനസിലാക്കിയ ശേഷമാണ് ഭീകരര്‍ ആക്രമണം നടത്തിയത്. നാല് ഭീകരരുടെ നെഞ്ചിനു നേരെയാണ് താന്‍ വെടിയുതിര്‍ത്തതെന്നും ഷേര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: