തിരുവനന്തപുരം: ശബ്ദമലിനീകരണം വലിയൊരു സാമൂഹിക പ്രശ്നമായി മാറിയിരിക്കുന്ന ഇക്കാലത്ത്് ഇതിന്റെ പ്രധാന്യം ജനങ്ങളില്‍ ബോധവാന്മാരാക്കാനായി ഇന്ന്്് ഹോണ്‍ രഹിത ദിനം ആചരിക്കുകയാണ്. അപകടം ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് ഹോണടിക്കേണ്ടത്. എന്നാല്‍ യാതൊരു ആവശ്യവുമില്ലാതെ പലരും ഹോണടിക്കുന്നത് ശീലമാക്കിയിരിക്കുകയാണ്.ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും അപകടമാകും വിധം വര്‍ധിക്കാന്‍ ഇത് കാരണമാകുന്നു. അമിത ശബ്ദം ആരോഗ്യത്തിന് വളരെയേറെ ദോഷകരമാണെന്ന് മനസിലാക്കിയാണ് ഹോണ്‍ രഹിത ദിനമായി ആചരിക്കാന്‍ ഐഎംഎ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ ഏപ്രില്‍ 22ാം തീയതി മുതല്‍ നിരവധി പരിപാടികളാണ് ഐഎംഎ അവതരിപ്പിക്കുന്നത്. കിംസ് ഹോസ്പിറ്റല്‍സ്, ക്രിഡായ് , മുത്തൂറ്റ് ഫിന്‍കോര്‍പ്, സിഐഐ, യങ് ഇന്ത്യന്‍സ് എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ റോഡ് ഷോയും സംഘടിപ്പിച്ചു.
നോ ഹോണിനെപ്പറ്റി ചലച്ചിത്രതാരം മോഹന്‍ലിന്റെ ശബ്ദ സംപ്രേഷണം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. കേരളത്തിലെ വിവിധ നഗരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, ഓട്ടോറിക്ഷാ, ടാക്സി തൊഴിലാളികള്‍ തുടങ്ങിയവര്‍ നോ ഹോണ്‍ ഡേ പോസ്റ്ററുകളും സ്റ്റിക്കറുകളും വിതരണം ചെയ്തു. എല്‍എന്‍സിപിഇ, ഇന്‍ഡസ് സൈക്കിള്‍ എംബസി എന്നിവയുടെ സഹകരണത്തോടുകൂടി സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു.
ഹോണ്‍ രഹിത ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുന്നു. തിരുവന്തപുരത്തെ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ശബ്ദ മലിനീകരണ അവബോധ ദിനം കേരള സര്‍ക്കാര്‍ ഹോണ്‍ രഹിത ദിനമായി ആചരിക്കുകയാണ്. കേരള ഗതാഗത വകുപ്പ്, കേരള പോലീസ്, ടൂറിസം വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ വിഭാഗങ്ങളും ഇതില്‍ പങ്കാളിയായി. സഭകള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെ ആഘോഷങ്ങളില്‍ വളരെക്കുറച്ച് ശബ്ദങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കായുള്ള അവാര്‍ഡുകളും ഇതോടൊപ്പം വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: