കഴക്കൂട്ടം: കേരളത്തിലും ലോകമെമ്പാടും നടക്കുന്ന പ്രകൃതി ചൂഷണത്തിന് കാരണം പ്രകൃത്യാരാധനയെ തകര്‍ത്തെറിഞ്ഞതിന്റെ ബാക്കിപത്രമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി കഴക്കൂട്ടം സ്ഥാനീയ സമിതിയും നവതി ആഘോഷകമ്മിറ്റിയും സംയുക്തമായി എന്‍എസ്എസ് ഹാളില്‍ നടത്തിയ ഭഗവദ്ഗീതാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ദൈവസൃഷ്ടികളെ ആരാധിക്കരുത് ഞങ്ങളുടെ ദൈവത്തെ മാത്രം ആരാധിക്കുക എന്ന് പറഞ്ഞ് നടന്നവര്‍ ഇപ്പോള്‍ സകല പ്രകൃതി വിഭവങ്ങളെയും അമിതമായ ചൂഷണത്തിലൂടെ നശിപ്പിച്ച ദൈവങ്ങളോടുള്ള വിശ്വാസം പ്രഖ്യാപിച്ചു നടക്കുകയാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് പാപ്പാത്തിച്ചോലയിലും പാഞ്ചാലിമേട്ടിലും ചിന്നക്കനാലിലും കണ്ട കുരിശ് കയ്യേറ്റങ്ങളെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ഡോ എ.പി.എസ്. നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രൊഫ. വി.ടി. രമ മുഖ്യപ്രഭാഷണം നടത്തി. എസ്. ഗോപിനാഥന് നായര്‍ ഉദ്ഘാടനം ചെയ്തു. എസ്. ശ്രീധരപിള്ള, കാട്ടായിക്കോണം ശശിധരന്, അഡ്വ മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: