തിരുവനന്തപുരം: കോടതി വിധികളെ വെല്ലുവിളിച്ചുകൊണ്ട് ആര്‍എസ്എസിനെതിരെ മുഖ്യമന്ത്രി നടത്തിയിട്ടുള്ള പരാമര്‍ശനങ്ങള്‍ നിയമസഭാരേഖകളില്‍ നിന്നു നീക്കം ചെയ്യണമെന്നും ജനങ്ങളോട് മാപ്പുപറയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയെ ആര്‍എസ്എസ് കൊലപ്പെടുത്തിയതാണെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്. ഗാന്ധിജിക്കെതിരെ സിപിഎം നടത്തിയ അവഹേളനപരമായ പരാമര്‍ശനങ്ങളെ തമസ്കരിക്കനാണിത്, കുമ്മനം പ്രസ്താവനയില്‍ വ്യക്തമാക്കി. ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയെ നിരന്തരം അവഹേളിച്ചിട്ടുള്ള സിപിഎം നേതാക്കള്‍ ഇപ്പോള്‍ ഗാന്ധിയന്മാരായി രംഗത്തുവരുന്നത് വിസ്മയകരമാണ്. ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കോടതിയില്‍ തുറന്ന് പറയേണ്ടിന്നത് മറക്കരുതെന്നും കുമ്മനം പറഞ്ഞു. വര്‍ഗ്ഗീയ ലഹളക്കാരുമായി സന്ധി ചെയ്തു, ഹിന്ദുവര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിച്ചു, ബൂര്‍ഷ്വാ-സാമ്രാജ്യത്വവുമായി കൂട്ടുകൂടി എന്നൊക്കെയാണ് 1997ല്‍ സിപിഎം പുറത്തിറക്കിയ രേഖകളില്‍ പറഞ്ഞത്. അപകീര്‍ത്തികരമായ ആ പ്രസ്താവനകളെക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ട്, കുമ്മനം ചോദിച്ചു. ആര്എസ്എസ്സിനെമൂന്ന് തവണ നിരോധിച്ചപ്പോഴും പിന്നീട് അത് പിന്‍വലിച്ചതാണ് ചരിത്രം. ശാരീരികമായും മാനസികവുമായ വളര്‍ച്ചയ്ക്കനുയോജ്യമായ പരിശീലന പരിപാടികളെ തെറ്റായി വ്യാഖ്യാനിക്കുകയാണ് സര്‍ക്കാര്‍, കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: