കാക്കനാട്: വടക്കന്‍ ജില്ലകളില്‍ നിന്നെത്തിയ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ വ്യോമസേനാ റിക്രൂട്ട്മെന്റ് റാലി വലച്ചു. റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിലെ അവ്യക്തതയാണ് ഉദ്യോഗാര്‍ഥികളെ ചുറ്റിച്ചത്.
ഉദ്യോഗാര്‍ത്ഥികളുടെ പ്രായം സംബന്ധിച്ച് തെറ്റായ വിവരം പ്രമുഖ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതാണ് അശയകുഴപ്പം സൃഷ്ടിച്ചതെന്ന് കൊച്ചി എയര്‍മെന്‍ സെലക്ഷന് സെന്റര്‍ അധികൃതര്‍ പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ അയ്യായിരത്തോളം ഉദ്യോഗാര്‍ഥികളാണ് തിങ്കളാഴ്ച രാവിലെ ഏഴിന് കാക്കനാട് വായുസേന റോഡിലെ എയര്‍മെന്‍ സെലക്ഷന് സെന്ററില്‍ എത്തിയത്. വിജ്ഞാപനത്തിലെ അവ്യക്ത മൂലം ഭൂരിപക്ഷം പേര്‍ക്കും റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ കഴിയെതെ മടങ്ങി. രാവിലെ 7 മുതല്‍ പകല്‍ ഒന്നുവരെയായിരുന്നു പ്രീരജിസ്ട്രേഷനും റിക്രൂട്ട്മെന്റ് റാലിയും വിജ്ഞാപനത്തില്‍ അറിയിച്ചിരുന്നത്.
വിജ്ഞാപന പ്രകാരം ’97 ജൂലൈ 7നും 2000 ഡിസംബര്‍ 20നും ഇടയില്‍ ജനിച്ചവരും. എന്നാല്‍ 17 നും 21 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണമെന്നാണ് വിജ്ഞാപനത്തില്‍ വിവരം നല്‍കിയത്. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ അത് സൂക്ഷിച്ചിരിക്കുന്ന കോളേജിന്റെയോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ മേലധികാരിയില്‍ നിന്ന് സാക്ഷ്യപത്രം ഹാജരാക്കന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്തവരെ റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ അധികൃതര്‍ അനുവദിച്ചില്ല. ഉയരം സംബന്ധിച്ചും ഉദ്യോഗാര്‍ഥികളില്‍ ആശയകുഴപ്പമുണ്ടായി.
കണ്ണൂര്‍ ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടിയാണ് ഇന്നലെ റിക്രൂട്ട്മെന്റ് റാലി നടത്തിയത്. ചൊവ്വാഴ്ച മലപ്പുറം കാസര്‍കോഡ് ജില്ലക്കാര്‍ക്കും ബുധനാഴ്ച കോഴിക്കോട്, മാഹി ജില്ലാക്കാര്ക്കുമാണ് റിക്രൂട്ട്മെന്റ് റാലി നിശ്ചയിച്ചിരിക്കുന്നത്.
ഓട്ടോ ടെക്നീഷ്യന്, ഗ്രൗണ്ട് ട്രെയിനിങ് ഇന്സ്ട്രെക്ടര്, ഇന്ത്യന്‍ എയര്‍ഫോഴ്സ് പൊലീസ് എന്നിവയ്ക്കായുള്ള റിക്രൂട്ട്മെന്റ് റാലിയില്‍ മെയ് 25ന് എഴുത്തു പരീക്ഷയും അഡാപ്റ്റബിലിറ്റി ടെസ്റ്റ് ഒന്നും 26ന് കായികക്ഷമതാ ടെസ്റ്റും അഡാപ്റ്റബിലിറ്റി ടെസ്റ്റ് രണ്ടും നടത്തുമെന്നാണ് എയര്‍മെന്‍ സെലക്ഷന് നിശ്ചയിച്ചിരിക്കുന്നത്.
മെഡിക്കല്‍ അസിസ്റ്റന്റിനുള്ള എഴുത്തു പരീക്ഷയും അഡാപ്റ്റബിലിറ്റി ടെസ്റ്റ് ഒന്നും 28നും അഡാപ്റ്റബിലിറ്റി ടെസ്റ്റ് 2,29നുമാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: