തിരുവനന്തപുരം: മൂന്നാറില്‍ പെമ്പിളൈ ഒരുമ ഇല്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എംഎം മണി പറയാത്ത കാര്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്നും അതിനാലാണ് സമരത്തിന് ജനപിന്തുണ ലഭിക്കാത്തതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സമരത്തെ പെമ്പിളൈ ഒരുമൈ സംഘടന നേതാക്കള്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ വിരുദ്ധ തിമിരം ബാധിച്ചവരാണ് സമരത്തിന് പിന്നിെലന്നും പിണറായി ആരോപിച്ചു. പാപ്പാത്തിചോലയില്‍ കുരിശ് പൊളിച്ചത് ആലോചനയില്ലാതെയാണെന്നും പിണറായി പറഞ്ഞു. പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരു ഒാഫീസറും ഒാഫീസറായി ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ നയം നടപ്പിലാക്കുകയാണ് ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യമെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.
അതേസമയം എംഎം മണി പറയുന്നതാണോ ഗ്രാമീണഭാഷയെന്ന് വിഡി സതീശന് എംഎല്‍എ ചോദിച്ചു. എംഎം മണിയുടേത് അഹങ്കാരത്തിന്റെ ഭാഷയാണെന്നും വിഡി സതീശന് പറഞ്ഞു. എംഎം മണിയുടെ സംസാരം നാട്ടു ശൈലിയിലുള്ളതാണ്. ചിലര്‍ അതിനെ പര്‍വതീകരിച്ച് കാണിക്കുകയാണെന്നും മാധ്യമങ്ങള്‍ അത് വളച്ചൊടിച്ചുവെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു വിഡി സതീശന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: