തിരുവനന്തപുരം: നിയമസഭയില്‍ മന്ത്രി എംഎം മണിയെ ബഹിഷ്ക്കരിക്കാന്‍ പ്രതിപക്ഷ തീരുമാനം. ഇതിന്റെ ഭാഗമായി മണിയോട് സഭയില്‍ പ്രതിപക്ഷം ചോദ്യങ്ങള്‍ ചോദിക്കില്ല. ഇന്ന് മണിയുടെ പ്രസംഗത്തിനിടയില്‍ പ്രതിപക്ഷം സഭയില്‍ മുദ്രാവാക്യം വിളികള്‍ മുഴക്കി ചോദ്യോത്തരവേള തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.
കായംകുളം താപവൈദ്യൂത നിലയവുമായി ബന്ധപ്പെട്ട മണിയുടെ പ്രസംഗം പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. മണിക്കെതിരേ ഇന്ന് സിപിഎം സംസ്ഥാന സമിതി തീരുമാനം എടുക്കാന്‍ ഇരിക്കെയാണ് എംഎം മണിക്കെതിരേ പ്രതിപക്ഷം നീക്കം നടത്തിയിരിക്കുന്നത്.
അതിനിടെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പൊമ്പിളൈ ഒരുമയുടെ സമരപ്പന്തലില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: