ന്യൂദല്‍ഹി: നഗരസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന് സ്ഥാനം രാജിവച്ചു. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും വഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണ പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്നും അജയ് മാക്കന് പറഞ്ഞു. ദല്‍ഹി നഗരസഭ തെരഞ്ഞെടുപ്പില്‍ തിരിച്ച് കോണ്‍ഗ്രസ് വന്നുവെങ്കിലും ഇതിലും മികച്ച വിജയം പ്രതീക്ഷിച്ചിരുന്നതായും അജയ് മാക്കന് പറഞ്ഞു. ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് നഗരസഭകളിലും ബിജെപി ഹാട്രിക് വിജയമാണ് നേടിയത്. ആകെയുള്ള 270 കോര്പ്പറേഷന് വാര്‍ഡുകളില്‍ 183 സ്ഥലത്തും ബിജെപി വിജയിക്കുകയായിരുന്നു.
ആം ആദ്മിയാണ് രണ്ടാം സ്ഥാനത്ത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മൂന്നാം സ്ഥാനം നേടാന്‍ മാത്രമേ സാധിച്ചുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: