ന്യൂദല്‍ഹി: ദല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം കൈവരിച്ചെങ്കിലും ആഘോഷങ്ങളില്ലാതെ ബിജെപി.
മാവോയിസ്റ്റുകളുടെ ആക്രമണത്തെ തുടര്‍ന്ന് 25 സിആര്‍പിഎഫ് ജവാന്മാര് കൊല ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ബിജെപിയുടെ തീരുമാനം. സുക്മ ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചതായി ദല്‍ഹി ബിജെപി പ്രസിഡന്റ് മനോജ് തിവാരി വ്യക്തമാക്കി. ദല്‍ഹിയിലെ വിജയം വീരമൃത്യുവരിച്ച ജവാന്മാര്ക്ക് സമര്‍പ്പിക്കുന്നെന്നും തീവാരി കൂട്ടിച്ചേര്‍ത്തു.
സൗത്ത് ദല്‍ഹി, നോര്‍ത്ത് ദല്‍ഹി, ഈസ്റ്റ് ദല്‍ഹി എന്നീ മൂന്നു മുനിസിപ്പാലിറ്റികളിലും വലിയ ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലേക്ക് എത്തുന്നത്. ആകെയുള്ള 272 സീറ്റുകളില്‍ 177 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. രണ്ടു സീറ്റുകളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ദല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് ബിജെപി ഭരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: