ന്യൂദല്‍ഹി: മാവോയിസ്റ്റുകളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ആഭ്യന്തര ഉപദേഷ്ടാവ് വിജയകുമാറിനെ കേന്ദ്ര ആഭ്യന്തര വകുപ്പ് ചുമതലപ്പെടുത്തി. 2004ല്‍ കാട്ടു കൊള്ളക്കാരന് വീരപ്പനെ പിടികൂടി വധിക്കുകയും ചെന്നൈ സിറ്റിയില്‍ എന്‍കൗണ്ടറിലൂടെ ഗുണ്ടകളെ ഉന്മൂലനം ചെയ്യാന്‍ നേതൃത്വം നല്‍കുകയും ചെയ്ത വിജയകുമാര്‍ മുന്‍ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കൂടിയാണ്.
സിആര്‍പിഎഫ് ആക്ടിങ്ങ് ഡയറക്ടര്‍ ജനറല്‍ സുദീപ് ലക്ടാകിയയോടും വിജയകുമാറിനോടും ഛത്തിസ്ഗഡില്‍ തങ്ങി ‘ഓപ്പറേഷന്’ പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി. ചരിത്രത്തിലെ ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടക്കാണ് ഇപ്പോള്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സിആര്‍പിഎഫ് ജവാന്മാര് തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്ന പ്രദേശങ്ങളും ഇവിടുത്തെ സുരക്ഷാ വീഴ്ചകളും കണ്ടെത്താനും, മാവോയിസ്റ്റുകള്‍ക്ക് തിരിച്ചടി നല്കി അവരെ പിഴുതെറിയുന്നതിനുള്ള രൂപരേഖ തയ്യാറാക്കാനും രാജ്നാഥ് സിങ് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചനകള്‍.
മാവോയിസ്റ്റ് ബാധിത ജില്ലകളുടെ യോഗം മേയ് എട്ടിനു വിളിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളെ നേരിടുന്നതിനു സ്വീകരിച്ചുപോന്ന തന്ത്രങ്ങള്‍ യോഗത്തില്‍ വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: