കാസര്‍കോട്: മെക്കാഡം ടാറിംഗ് നടത്തുന്നതിനായി സാങ്കേതികാനുമതി ലഭിച്ച ജില്ലാ പഞ്ചായത്ത് റോഡുകളുടെ പ്രവര്‍ത്തി ചീഫ് എഞ്ചിനീയര്‍ വിലക്കിയതിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും അംഗങ്ങളും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയെ നേരില്‍ കാണും. ഇന്നലെ നടന്ന ജില്ലാപഞ്ചായത്ത് യോഗത്തിലാണ് മെക്കാഡം ടാറിംഗ് നടത്തുന്നതിലെ തടസ്സം നീക്കാനായി മന്ത്രിയെ നേരില്‍ കാണാന്‍ തീരുമാനിച്ചത്. മൂന്ന് ജില്ലാപഞ്ചായത്ത് റോഡുകളാണ് മെക്കാഡം ടാറിംഗ് നടത്തുന്നതിനായി തീരുമാനിച്ചത്. ഇതിനായി സാങ്കേതികാനുമതി ലഭിച്ചിരുന്നെങ്കിലും ചീഫ് എഞ്ചിനീയര്‍ പ്രവൃത്തി വിലക്കുകയായിരുന്നു. 27 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും അംഗങ്ങളും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയെയും ചീഫ് എഞ്ചിനീയറെയും നേരില്‍ കണ്ട് ചര്‍ച്ച നടത്തി പദ്ധതി നടപ്പിലാക്കാനാണ് ജില്ലാപഞ്ചായത്ത് യോഗം തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് വികസന രേഖയും പൗരാവകാശ രേഖയും യോഗം അംഗീകരിച്ചു. 2017-18 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുളള ഗ്രാമസഭകള്‍ മെയ് രണ്ടിന് ചേരാനും തീരുമാനമായി. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ അധ്യക്ഷത വഹിച്ചു. വിവിധ സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. എ.പി.ഉഷ, ഹര്‍ഷാദ് വൊര്‍ക്കാടി, ഫരീദ സക്കീര്‍ അഹമ്മദ്, സുഫൈജ ടീച്ചര്‍, അംഗങ്ങളായ അഡ്വ. കെ.ശ്രീകാന്ത്, ഡോ. വി പി പി മുസ്തഫ, ഇ പത്മാവതി, ജോസ് പതാലില്‍, എം കേളുപ്പണിക്കര്, എം നാരായണന്, മുംതാസ് സെമീറ, ഷാനവാസ് പാദൂര്‍, പി സി സുബൈദ, പി വി പത്മജ, പുഷ്പ അമേക്കള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പി ജാനകി തുടങ്ങിയവര്‍ പങ്കെടുത്തു.
മര്പ്പിക്കണം. അതോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന 300 രൂപയുടെ (പട്ടിക വിഭാഗക്കാര്‍ക്ക് 150 രൂപ) ഡിമാന്‍ഡ് ഡ്രാഫ്റ്റും നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2100700.
പ്രതികരിക്കാൻ ഇവിടെ എഴുതുക: