ശ്രീനഗര്‍: കശ്മീരില്‍ കലാപമുണ്ടാക്കാനും സൈനികരെ കല്ലെറിയാനും പെണ്‍കുട്ടികള്‍. ഭീകരരുടെ പുതിയ തന്ത്രമാണിത്. പെണ്‍കുട്ടികളെ പഠിപ്പിച്ച് ഇറക്കുക, അവരെ സൈന്യത്തിന് എതിരെ തിരിക്കുക.
സോഷ്യല്‍ മീഡിയ വഴി വീഡിയോകളും മറ്റും നല്‍കിയാണ് പെണ്‍കുട്ടികള്‍ അടക്കമുള്ള ചെറുപ്പക്കാരെ സൈന്യത്തിന് എതിരെ തിരിക്കുന്നത്. സ്കൂള്‍, കോളേജ് വിദ്യാര്‍ഥിനികളാണ് ഭീകരരുടെ കെണിയില്‍ വീണ് സൈന്യത്തിന് എതിരെ തിരിയുന്നത്. ബുര്‍ഖ ധരിച്ചവരുണ്ട്. തലയും മുഖവും മൂടിയവരുണ്ട്. തോളിലെ ബാഗില്‍ കല്ലുകളുണ്ട്. നിരപരാധികളെ സൈന്യം കൊന്നൊടുക്കുകയാണെന്നാണ് ഭീകരരും അവരെ പിന്തുണയ്ക്കുന്നവരും ഇവരെ പഠിപ്പിക്കുന്നത്.
കല്ലേറില്‍ ഗതികെട്ടാണ് സൈന്യം പല സ്ഥലങ്ങളിലും ഒടുവില്‍ ഇവര്‍ക്കെതിരെ തിരിയുന്നത്. കല്ലേറിന്റെയും സൈന്യം ഗതികെട്ട് നടത്തുന്ന ലാത്തിച്ചാര്ജ്ജിന്റെയുംവീഡിയോയാണ് ഭീകരര്‍ സൈന്യത്തിനെതിരെ രോഷം പടര്‍ത്താനുള്ള ആയുധമായി ഉപയോഗിക്കുന്നത്.
സ്വതന്ത്ര കശ്മീരരെന്ന മുദ്രാവാക്യവുമായി ഇവര്‍ തെരുവില്‍ സൈന്യത്തിന് എതിരെ അക്രമം അഴിച്ചുവിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: