കൊച്ചി: ഭീകരര്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റു പലരീതികളിലും ഇളക്കിവിടുന്ന പെണ്‍കുട്ടികളാണ് സൈന്യത്തെ ആക്രമിക്കുന്നത്. കൂട്ടമായി എത്തുന്ന പെണ്‍കുട്ടികള്‍ ബാഗുകളിലും കൈകളിലും കരുതിയ കല്ലുകളാണ് സൈന്യത്തിന് എതിരെ പ്രയോഗിക്കുന്നത്. ഏറു കൊണ്ട് വശംകെട്ടു കഴിയുമ്പോഴാണ് സൈന്യം പലപ്പോഴും ലാത്തിച്ചാര്‍ജ്ജ് നടത്തുന്നതും കണ്ണീര്‍വാതകം പ്രയോഗിക്കുന്നതും.എന്നാല്‍ ഇക്കാര്യം മറച്ചുവച്ചാണ് ദേശാഭിമാനി കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ചിത്രം നല്‍കിയത്.
പെണ്‍കുട്ടികള്‍ സംഘം ചേര്‍ന്ന് സൈനികരെ കല്ലെറിയുന്ന ചിത്രം മാതൃഭൂമി നല്കിയപ്പോള് അക്കാര്യം മറച്ചുവച്ച് സൈന്യം പെണ്‍കുട്ടികള്‍ക്കെതിരെ കണ്ണീര് വാതകം പ്രയോഗിക്കുന്നതിന്റെ ചിത്രമാണ് ദേശാഭിമാനി നല്‍കിയത്. കശ്മീരില്‍ സൈന്യമാണ് അക്രമം അഴിച്ചുവിടുന്നതെന്ന് സ്ഥാപിക്കുകയാണ് ദേശാഭിമാനിയുടെ ലക്ഷ്യം. ഈ ദേശദ്രോഹം വലിയ വിമര്‍ശനങ്ങള്‍ക്കും വിധേയമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: