ന്യൂദല്‍ഹി: ചര്‍ച്ചയ്ക്കും സമാധാനത്തിനും സജ്ജമല്ലാത്ത മാവോയിസ്റ്റുകള്‍ക്കെതിരെ അതിശക്തമായ നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഛത്തീസ്ഗഡിലെ സുക്മയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടിക്കൊരുങ്ങാന് വിവിധ കേന്ദ്രസൈനിക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. വീരപ്പന് വേട്ടയിലൂടെ പ്രശസ്തനായ ആഭ്യന്തരവകുപ്പിന്റെ സുരക്ഷാ ഉപദേഷ്ടാവ് വിജയകുമാറിന്റെ മേല്‍നോട്ടത്തിലാകും മാവോയിസ്റ്റ് മേഖലകളില്‍ നടപടി തുടങ്ങുക.
മാവോയിസ്റ്റ് സ്വാധീന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ച് മാവോവേട്ട സംബന്ധിച്ച ആദ്യരൂപരേഖ കേന്ദ്രആഭ്യന്തരമന്ത്രാലയം സമര്‍പ്പിക്കും. പത്തു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മെയ് 8ന് ദല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. വിവിധ സുരക്ഷാ സേനാ മേധാവിമാരും പങ്കെടുക്കും.
ഉന്നത തലയോഗത്തില്‍ തീരുമാനം ഉണ്ടാകുന്നതുവരെ വിജയകുമാറും സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ സുദീപ് ലക്തരിയയും ഛത്തീസ്ഗട്ടില്‍ തുടരാനാണ് കേന്ദ്രആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം. നക്സല്‍ മേഖലകളിലെ വിവിധ ജില്ലാ ഭരണാധികാരികളുമായും മറ്റു ഉന്നത ഉദ്യോഗസ്ഥരുമായും വിജയകുമാറും സംഘവും അതുവരെ ചര്‍ച്ചകള്‍ നടത്തി സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കാനും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: