ന്യൂദല്‍ഹി: അയോധ്യ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കുകയെന്ന് തങ്ങളുടെ വാശിയാണെന്നും രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കുന്നതിന് വിഷയത്തില്‍ ചര്‍ച്ചചെയ്യുന്നതിന് വിരോധമില്ലെന്നും കാന്തപുരം പറഞ്ഞു.
മുത്തലാക്ക് വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന് കാര്യങ്ങള്‍ മനസ്സിലാകത്തതുകൊണ്ടാണ് വിമര്‍ശിക്കുന്നത്. മുത്തലാക്കില്‍ തങ്ങള്‍ ചെയ്യുന്നത് ഒന്നും മറ്റുള്ളവര്‍ അതിനെ മനസ്സിലാക്കുന്നത് മറ്റൊരു തരത്തിലുമായതാണ് പ്രശ്നമാകുന്നത്. ഈ വിഷയം കേന്ദ്രസര്‍ക്കാറിനെ ധരിപ്പിക്കുമെന്നും കാന്തപുരം പറഞ്ഞു. മര്‍കസ് സമ്മേളനത്തിന്റെ ദേശീയ തല പ്രചരണോദ്ഘാടനം നിര്‍വഹിച്ച് ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാന്തപുരം.
ദല്‍ഹി മുസ്ലിം ജമാഅത്തിന്റെ പ്രഖ്യാപനം അദേഹം നിര്‍വഹിച്ചു. ദല്‍ഹിയിലെ വിവിധ മസ്ജിദുകളിലെ ഇമാമുമാര്‍, പണ്ഡിതര്‍, വിവിധ സര്‍വകലാശാല വിദ്യാര്‍ഥികള്‍ പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: