ന്യൂദല്‍ഹി: പാക്കിസ്ഥാനിലെ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ തകര്‍ത്തതിനു പിന്നാലെ ഇന്ത്യയിലെ മൂന്ന് സര്‍വകലാശാകളുടെ വൈബ്സൈറ്റില്‍ പാക് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി.
ദല്‍ഹി സര്‍വകലാശാല, അലിഗഢ് മുസ്ലിം സര്‍വകലാശാല, ദല്‍ഹി ഐഐടി എന്നിവയുടെ സൈറ്റുകളിലാണ് ‘പാക്കിസ്ഥാന് ഹാക്സോഴ്സ് ക്രൂ’ എന്ന സംഘം നുഴഞ്ഞുകയറിയത്.
സൈറ്റിന്റെ മുഖ്യ പേജ് തുറന്നാല്‍ ‘സര്‍ക്കാരിനും ഇന്ത്യയിലെ ജനങ്ങള്‍ക്കു’മെന്നാണ് എഴുതിയിരുന്നത്. അതിനു പിന്നാലെ ഒരു ശബ്ദ സന്ദേശമെത്തും.
അതിങ്ങനെ: ”ഭാരത സര്‍ക്കാരിനും ജനങ്ങള്‍ക്കും അഭിവാദ്യങ്ങള്‍. നിങ്ങള്‍ക്കറിയാമോ നിങ്ങളുടെ വീരനായകര്‍ (സൈന്യം) കശ്മീരില്‍ എന്താണ് ചെയ്യുന്നതെന്ന്? നിങ്ങള്‍ക്കറിയാമോ അവര്‍ കശ്മീരിലെ സാധാരണക്കാരെ കൊല്ലുകയാണ്? പാക്കിസ്ഥാന് റെയില്‍വേയുടെ വെബ്സൈറ്റ് തകര്‍ത്തതിന് തിരിച്ചടിയാണിത്. ഇന്ത്യന്‍ സൈന്യം കൊല്ലുന്ന നിഷ്കളങ്കരായ കശ്മീരികളോടുള്ള ഐക്യദാര്ഢ്യവുമാണിത്.”
സൈറ്റുകളിലെ വിവരങ്ങളൊന്നും കവരുകയോ, നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഇന്ത്യയിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒരു സന്ദേശം നല്‍കുക മാത്രമാണ് ലക്ഷ്യമെന്നും ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു. വൈകാതെ സൈറ്റുകള്‍ പുനഃസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: