ന്യൂദല്‍ഹി: ഇന്ത്യയുള്‍പ്പെടെയുളള ലോക രാജ്യങ്ങള്‍ അനുഭവിക്കുന്ന പ്ലാസ്റ്റിക് മലിനീകരണ പ്രശ്നത്തിന് പരിഹാരമാകുന്നു. പ്ലാസ്റ്റിക്കിനെ ജീര്‍ണ്ണിപ്പിക്കുന്ന പുഴുക്കളെ സ്പാനിഷ് ശാസ്ത്രജ്ഞ ഫെഡറിക്ക ബെര്ട്ടോച്ചി കണ്ടെത്തി.
ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണത്തിലാണ് ഈ പ്രത്യേക തരം പുഴുക്കള്‍ക്ക് കടുപ്പമേറിയ പ്ലാസ്റ്റിക്കിനെ ജീര്‍ണിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയത്.
ഫെഡറിക്ക ഒരിക്കല്‍ തന്റെ മുറിയിലെ ജനല്പാളികള് ചീത്തയാക്കിയ മെഴുകു പുഴുക്കളെ പ്ലാസ്റ്റിക് സഞ്ചിയിലാക്കി അടച്ചുവച്ചു. ഫെഡറിക്ക തിരിച്ചെത്തിയപ്പോള്‍ മുറി നിറയെ മെഴുകു പുഴുക്കള്‍. പ്ലാസ്റ്റിക് സഞ്ചി തുളച്ച് പുഴുക്കള്‍ രക്ഷപ്പെട്ടതാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ മറ്റു ശാസ്ത്രജ്ഞന്മാര്ക്കൊപ്പം ഫെഡറിക്ക വിശദമായ പരീക്ഷണം നടത്തി. നൂറ് മെഴുകു പുഴുക്കള്‍ക്ക് 12 മണിക്കൂറില്‍ 92 മില്ലീഗ്രാമം പോളീത്തിന്‍ ജീര്‍ണിപ്പിക്കാന്‍ കഴിയുമെന്ന് ഫെഡറിക്ക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: